ഹൂസ്റ്റണ്‍: ജൂണ്‍ പകുതിയോടെ സഹാറ മരുഭൂമിയിൽ ഉണ്ടായ വൻ പൊടി കൊടുങ്കാറ്റ് ചൊവ്വാഴ്ച തെക്കുകിഴക്കൻ ടെക്സസിൽ എത്തിച്ചേരുമെന്ന് കാലവാസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതുപോലെ കട്ടിയുള്ള പൊടിപടല ഭാഗങ്ങൾ വായുവിന്റെ ഗുണനിലവാരം മോശമാക്കിക്കൊണ്ട് വായുവിൽ നീണ്ടുനിൽക്കും. ജൂലൈ നാലു മുതൽ ഈ പൊടിപടലങ്ങൾ തള്ളിമാറ്റി മഴ ഉച്ചതിരിഞ്ഞ് പെയ്യാൻ സാധ്യതയുണ്ട്. ആസ്ത്മ രോഗികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പുറത്തിറങ്ങുന്പോൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വസന്തത്തിന്റെ അവസാനഘട്ടത്തിൽ നിന്ന് ആദ്യഘട്ട ശിശിരം വരെ സഹാറ മരുഭൂമിയിൽ രൂപം കൊള്ളുന്ന വരണ്ട പൊടി നിറഞ്ഞ വായു പിണ്ഡമാണ് സഹാറൻ പൊടി മേഘം. ഇത് സാധാരണയായി ജൂണ്‍ അവസാനം മുതൽ ഓഗസ്റ്റ് പകുതി വരെ വർധിച്ച അളവിൽ കാണപ്പെടുന്നു.
എല്ലാ വർഷവും പൊടിമേഘപടലം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, അതിന്റെ ഈ വർഷത്തെ വലുപ്പം ഇതിന് ന്ധഗോഡ്സില്ലന്ധ എന്ന വിളിപ്പേര് നേടികൊടുത്തു. ഈ വർഷത്തെ സഹാറൻ ഡസ്റ്റ് ക്ളൗഡ് 50 വർഷത്തിനിടയിലെ ഏറ്റവും വലിയതും ഇല്ലിനോയി സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലും ഒഹായോ സംസ്ഥാനം വരെയും എത്താൻ സാധ്യതയുണ്ട്.
പൊടി വായുവിൽ ആയിരിക്കുന്പോൾ, ആകാശം പകൽ ക്ഷീരപഥവും സൂര്യാസ്തമയം പതിവിലും ചുവപ്പായും കാണപ്പെടുന്നു. ഇതിന്റെ ഫലമായി ഈ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം കുറയുന്നു, ഇത് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് ബുദ്ധിമുട്ടാണ്. ആസ്ത്മ അല്ലെങ്കിൽ എംഫിസെമ പോലുള്ള ശ്വാസകോശങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ള ആളുകൾക്ക് ഇത് അനാരോഗ്യകരമാണ്.
റിപ്പോർട്ട്: അജു വാരിക്കാട്
സഹാറൻ പൊടി മേഘം ചൊവ്വാഴ്ച തെക്കുകിഴക്കൻ ടെക്സസിലെത്തും
10:32 PM Jun 30, 2020 | Deepika.com