കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും നൈറ്റ് കർഫ്യൂ പോലും അവഗണിച്ചു പ്രതിഷേധക്കാർ കൂട്ടംകൂടി തെരുവുകളിൽ ഇറങ്ങുകയാണ്.
എന്നാൽ, അമേരിക്കയിലെ പല ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു പ്രതിഷേധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മയാമിയിലെ ഫ്ലോറിഡയിലാണ് വ്യത്യസ്തവും സമാധാനപരവുമായ ഈ പ്രതിഷേധം. ഫ്ലോയിഡിന്റെ ജീവനപഹരിച്ചത് പോലീസ് ഓഫിസറുടെ കാൽമുട്ടായിരുനെങ്കിൽ ആ കാൽമുട്ടുകൾ ഭൂമിയിലൂന്നി സ്റ്റേഷന് മുൻപിൽ നിന്ന് മാപ്പപേക്ഷിക്കുകയാണ് പോലീസുകാർ. ഇത് കണ്ട പ്രതിഷേധക്കാർ പോലീസുകാരെ ആലിംഗനം ചെയ്ത് കരയുകയും ചെയ്തു. പോലീസുകാർ തിരിച്ചും .
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇതുകൂടാതെ, ന്യൂയോർക്കിലും മറ്റുമായ സമാന രീതിയിലുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില പോലീസുകാരാകട്ടെ, സർവീസിൽ നിന്നും വിട്ടുനിന്ന് ജോർജിന് നീതി ലഭിക്കാനുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുകയാണ്.
വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും അരക്ഷിതാവസ്ഥയുമാണ് പ്രതിഷേധങ്ങളായി പുറത്തുവന്നത്. ന്ധഎനിക്ക് ശ്വാസം കിട്ടുന്നില്ല’ എന്ന ജോർജിന്റെ അന്ത്യവാചകങ്ങൾ മുദ്രാവാക്യങ്ങളാക്കിയാണ് പ്രതിഷേധം.
രാജ്യത്ത് ഇതുവരെ നടക്കാത്ത രീതിയിലാണ് ജോർജ് കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നത്. പ്രതിഷേധക്കാരെ തടയാൻ വാഷിംഗ്ടണ്‍ ഉൾപ്പടെയുള്ള 16 സംസ്ഥാനങ്ങളിൽ നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
സംഭവത്തിൽ, തേർഡ് ഡിഗ്രി കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി ഡെറിക് എന്ന പോലീസ് ഉദ്യോഗസ്ഥനെ മെയ് 29നു അറസ്റ്റ് ചെയ്തിരുന്നു. മിനിയാ പോലിസിൽ നടന്ന ഒരു അറസ്റ്റിനിടെയാണ് ഡെറിക് ജോർജിനെ കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
തന്റെ കാൽമുട്ടുകൾ കൊണ്ട് ഏകദേശം എട്ട് മിനിറ്റ് 45 സെക്കൻഡാണ് ഡെറിക് ജോർജിന്റെ കഴുത്ത് ഞെരിച്ചത്. തനിക്ക് ശ്വസിക്കാൻ കഴിയില്ലെന്നും ജോർജ് പറയുന്നുണ്ടെങ്കിലും ഡെറിക് പി·ാറാൻ തയാറായിരുന്നില്ല.
അയാൾക്ക് ശ്വാസം കിട്ടില്ലെന്നും മരിച്ചുപോകുമെന്നും ചുറ്റുമുള്ളവർ പറഞ്ഞപ്പോൾ ന്ധഅവനു സംസാരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ശ്വാസവും കിട്ടും’ എന്നായിരുന്നു ഡെറിക്കിന്റെ മറുപടി.
വിലങ്ങുകളാൽ ബന്ധിക്കപ്പെട്ടിരുന്ന ജോർജ്ജ് അൽപ്പസമയത്തിനു ശേഷം ബോധരഹിതനായി. സ്റ്റേഷനിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. കള്ളനോട്ട് നൽകിയെന്ന സംശയത്താലാണ് പോലീസ് ജോർജിനെ അറസ്റ്റ് ചെയ്തത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ