വാഷിംഗ്ടണ് ഡിസി: ചൈനീസ് കന്പനി ഓഹരികളുടെ യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിംഗ് എടുത്തുകളയുന്നതിനു വ്യവസ്ഥകൾ ഉൾപ്പെടുന്ന സുപ്രധാന ബില്ലിന് യുഎസ് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നൽകി. അലിബാബയും, ബൈഡുവും ഉൾപ്പെടെയുള്ള കന്പനികളെയാണ് ഈ തീരുമാനം കാര്യമായി ബാധിക്കുക. ലോകത്തെ ഏറ്റവും വലിയ സന്പദ്വ്യവസ്ഥകളായ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിൽ കുറേക്കാലമായി തുടർന്നുവരുന്ന സംഘർഷം മുറുകാൻ വഴി തെളിക്കുന്ന സംഭവ വികാസമാണിത്.
ലൂസിയാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ജോണ് കെന്നഡിയും മേരിലാൻഡിൽ നിന്നുള്ള ഡെമോക്രാറ്റ് ക്രിസ് വാൻ ഹോളനും ആയിരുന്നു അവതാരകർ. ഇനി മുതൽ കന്പനികൾ ഒരു വിദേശ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഒരു കന്പനിക്ക് വിദേശ നിയന്ത്രണത്തിലല്ലെന്ന് കാണിക്കാൻ കഴിയുന്നില്ലെങ്കിലോ പബ്ലിക് കന്പനി അക്കൗണ്ടിംഗ് ഓവർസൈറ്റ് ബോർഡിന് തുടർച്ചയായി മൂന്നു വർഷത്തേക്ക് കന്പനി ഓഡിറ്റ് ചെയ്ത് അത് ഒരു വിദേശ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് നിർണയിക്കാൻ കഴിയുന്നില്ലെങ്കിലോ കന്പനിയുടെ സെക്യൂരിറ്റികൾ എക്സ്ചേഞ്ചുകളിൽ നിന്ന് നിരോധിക്കും. പെൻഷൻ ഫണ്ട്, കോളജ് എൻഡോവ്മെന്റ് എന്നിവയ്ക്കായുള്ള നിക്ഷേപ ചാനലിലൂടെ ചൈനയിലേക്ക് ഒഴുകുന്ന കോടിക്കണക്കിന് ഡോളറുകളിേ·ൽ യുഎസ് നിയമനിർമ്മാതാക്കളുടെ സൂക്ഷ്മ നിരീക്ഷണം നേരത്തെ തന്നെയുണ്ട്.
ഒരു പുതിയ ശീതയുദ്ധത്തിൽ ഏർപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ചൈന നിയമങ്ങൾ പാലിക്കണമെന്നും ജോണ് കെന്നഡി സെനറ്റിൽ പറഞ്ഞു. പുതിയ പ്രമേയം വന്നതോടെ യുഎസിലെ ഏറ്റവും വലിയ ചൈനീസ് സ്ഥാപനങ്ങളായ ബൈഡു, അലിബാബ എന്നിവയുൾപ്പെടെയുള്ളവയുടെ ഓഹരി വില ന്യൂയോർക്കിൽ ഇടിഞ്ഞു.
റിപ്പോർട്ട്: പി.പി ചെറിയാൻ
ചൈനീസ് ഓഹരികൾക്ക് തടയിടാനുള്ള ബിൽ പാസാക്കി യുഎസ് സെനറ്റ്
04:03 AM May 23, 2020 | Deepika.com