ന്യുയോർക്ക്: സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരൂന്ന ഭാവുക്ക് വർഗീസ് (വി.എ. ഭാവുക്ക്60) ന്യുയോർക്കിലെ ഫ്ളോറൽ പാർക്കിൽ നിര്യാതനായി. ഹിറ്റാച്ചിയിൽ സീനിയർ എഞ്ചിനിയറായിരുന്നു. കുറച്ചു നാളായി ഇദ്ദേഹം കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു.
ഒട്ടേറെ പേരുടെ ജീവിതത്തെ സ്വാധീനിക്കുകയും തുണയാവുകയും ചെയ്ത ഭാവുക്ക് ക്വീൻസ്ലോംഗ് ഐലൻഡ് ഭാഗത്ത് സീറോ മലബാർ ദേവാലയം സ്ഥാപിക്കുന്നതിനും പള്ളി വാങ്ങുന്നതിനുംമുൻ കൈ എടുത്തു. ലോംഗ് ഐലൻഡ് സെന്റ് മേരീസ് കാത്തലിക്ക് ചർച്ച് അംഗമായിരുന്നു.
ഇലക്ട്രോണിക്സ് എഞ്ചിനിയറായ ഭാവുക്ക് അൽപകാലം ഗൾഫിൽ ജോലി ചെയ്ത ശേഷം 1986ൽ മലയാള മനോരമയിൽ മെയിന്റനൻസ് എഞ്ചിനീയറായി. 1992ൽ അമേരിക്കയിലേക്കു ചേക്കേറി.
ചങ്ങനാശേരി കത്തീഡ്രൽ പള്ളിക്കു സമീപം പാറക്കൽ കുടുംബാംഗമാണ്. ഭാര്യ റോസമ്മ ആലപ്പുഴ തത്തന്പള്ളി പറന്പിൽ പറന്പിൽ കുടുംബാംഗം. ഇപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് ഹൗസിംഗ് അതോറിട്ടിയിൽ ഉദ്യോഗസ്ഥ.
മക്കൾ: ആൽ വിൻ (ജെ.പി. മോഗനിൽഫൈനാൻഷ്യൽ അനലിസ്റ്റ്), ആഷ്ലി (സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജി ഡോക്ടറൽ ഗവേഷക), അലിസ (ക്ലാർക്ക്സ് കണ്‍സ്ട്രക്ഷനിൽ എഞ്ചിനിയർ)
സഹോദരൻ: ഡോ. അമൽ ആന്റണി എറണാകുളം ലിസി ഹോസ്പിറ്റലിൽ റേഡിയോളജി വിഭാഗം മേധാവി. നാലു സഹോദരിമാരുമുണ്ട്.
കൊറോണ കാരണം 10 പേരിൽ കൂടുതൽ ഒത്തു ചേരാൻ പാടില്ലാത്തതിനാൽ സംസ്കാര ചടങ്ങുകൾ ഉറ്റ ബന്ധുക്കൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. യവ്ൗസബ്മൃഴലലെബ2020ാമൃ29.ഷുഴ
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഭാവുക്ക് വർഗീസ് ന്യൂയോർക്കിൽ നിര്യാതനായി
12:46 AM Mar 29, 2020 | Deepika.com