പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഋതുഭേദത്തിൽ തിലകൻ, ബാലചന്ദ്രമേനോൻ, വിനീത്, ശങ്കരാടി, നെടുമുടി വേണു, മുരളി, എം ജി സോമൻ, ഗീത, മോനിഷ തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരന്നിരുന്നു. തിലകന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് ഋതുഭേദത്തിലെ മൂപ്പിൽ
നായർ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരുന്നു. നടുവഞ്ചേരി മൂപ്പിൽ തറവാടിന്റെ പശ്ചാത്തലത്തിൽ 1960 കളിൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയുടെ കഥ പറഞ്ഞ ഋതുഭേദം, എംടി വാസുദേവൻ നായരുടെ മികച്ച തിരക്കഥകളിൽ ഒന്നാണ്. കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ സാമൂഹ്യ പരിവർത്തനത്തിന്റെ ചരിത്രം ഈ തിരക്കഥയിൽ ഉണ്ടെന്നും അത് നാടകരൂപത്തിൽ കാണാൻ ഇന്നത്തെ തലമുറക്ക് താൽപര്യം ഉണ്ടാകുമെന്നും തപസ്യയുടെ പ്രവർത്തകരോട് എംടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഉൗർജ്ജം ഉൾക്കൊണ്ട് എകദേശം ഒരു വർഷത്തെ തയാറെടുപ്പുകൾക്ക് ശേഷം, ഒരു പ്രൊഫഷണൽ നാടകത്തിന്റെ എല്ലാ മികവുകളോടുംകൂടി തപസ്യ അരങ്ങിലെത്തിച്ച സംക്രമപ്പക്ഷി പ്രേക്ഷകരെ അത്യന്തം ആകർഷിച്ചു.
അമേരിക്കയിലെ സാഹിത്യതൽപരർക്ക് സുപരിചിതയായ കവയിത്രി ബിന്ദു ടിജിയാണ് ഈ നാടകത്തിനു വേണ്ടി ഗാനരചന നടത്തിയത്. നാടകത്തിന്റെ സത്ത ഉൾക്കൊണ്ട് ബിന്ദു രചിച്ച വരികൾക്ക് സംഗീതത്തിന്റെ മാന്ത്രികത പകർന്നത് സംഗീത സംവിധായകൻ ബിനു ബാലകൃഷ്ണനാണ്. അപർണ വിജയ് എന്ന അനുഗൃഹീത ഗായികയാണ് ഈ ഗാനം ആലപിച്ചത്. നാടകത്തിലുടനീളം ബിനു പകർന്ന പശ്ചാത്തലസംഗീതം കഥാപാത്രങ്ങളുടെ വിവിധ ഭാവങ്ങൾ അവയുടെ തീവ്രത പതി·ടങ്ങാക്കി പ്രേക്ഷകരിൽ എത്തിക്കുന്നതിന് വളരെ സഹായകമായി. നടുവഞ്ചേരി മൂപ്പിൽ തറവാടിന്റെ പ്രൗഢഗംഭീരമായ പശ്ചാത്തലത്തിലാണു ഈ കഥ നടക്കുന്നത്. ആ ഗാംഭീര്യം മുഴുവൻ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയ മലയാളത്തനിമയാർന്ന രംഗപടമാണ് കലാസംവിധായകൻ ആർട്ടിസ്റ്റ് ശ്രീജിത് ശ്രീധരനും കിരണ്‍ കരുണാകരനും ചേർന്നൊരുക്കിയത്. നാടകത്തിനു ഈ രംഗപടങ്ങൾ നൽകിയ ദൃശ്യഭംഗി എടുത്തുപറയേണ്ടതാണ്.
വ്യത്യസ്ത ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന, ശക്തവും, വ്യക്തിത്വം പുലർത്തുന്നതുമായ കഥാപാത്രങ്ങൾ ഏതൊരു എംടി കൃതികളുടെയും മുഖമുദ്രയാണ്. ഋതുഭേദവും ഇതിൽ നിന്ന് ഒട്ടൂം വ്യത്യസ്തമല്ല. ചെറുതും വലുതുമായ പതിനാലോളം കഥാപാത്രങ്ങൾ. ഓരോ കഥാപാത്രങ്ങളുടെയും അന്തസത്ത ഉൾക്കൊണ്ട്,അവയെ ആഴത്തിൽ മനസിലാക്കി രംഗത്താവിഷ്കരിക്കുന്നതിൽ ബേ ഏരിയയിലെ നടീനട·ാർ വിജയിച്ചു എന്നു തന്നെ പറയാം.
അനിൽ നായർ, സന്ധ്യ സുരേഷ്, ലാഫിയ സെബാസ്റ്റ്യൻ, അനീഷ് പുതുപ്പറന്പിൽ, ശ്രീജിത് നെല്ലൂർ, സജീവ് പിള്ള, സുകു കൂനന്റവിട, ഷിബു നായർ, പ്രിയ പിള്ള, ഉമേഷ് നരേന്ദ്രൻ, രാജേഷ് കൊണങ്ങാംപറന്പത്ത്, രേഷ്മ നാരായണസ്വാമി, പ്രദീപ് പിഷാരടി, രാജീവ് വല്ലയിൽ എന്നിവർക്കൊപ്പം സംവിധായകൻ മധു മുകുന്ദനും, എം ടിയുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അരങ്ങിലെത്തി. നാടകാസ്വാദകരായ പ്രേക്ഷകരുടെ പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനം കലാകാര·ാർ പുറത്തെടുത്തു എന്നു തന്നെയാണൂ പ്രേക്ഷകപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ വികാരവിക്ഷോഭങ്ങൾ സദസ്യരിലേക്ക് പകർന്ന് അവരെ നാടകത്തോടൊപ്പം മുന്നോട്ട് നയിക്കുന്നതിൽ കലാകാര·ാർ പൂർണ്ണമായും വിജയിച്ചു.
മൂപ്പിൽ തറവാടിന്റെ മാറ്റ് കൂട്ടുന്ന ചമയങ്ങൾ ഒരുക്കിയത് അരുണ്‍ പിള്ളയാണ്. പ്രകാശ നിയന്ത്രണം ജയചന്ദ്രനും, ശബ്ദനിയന്ത്രണം അജി ജോസഫ്, പോൾസണ്‍ ജോസഫ്, നാരായണ സ്വാമി എന്നിവരും
ഏറ്റെടുത്തു. ഹരിശങ്കർ, ഷെമി ദീപക്, സജേഷ് രാമചന്ദ്രൻ, അജീഷ് നായർ, സനിൽ പിള്ള, സതീഷ് മേനോൻ എന്നിവർ പിന്നണിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഛായാഗ്രഹണം ഷാജി പരോളും, നിശ്ചല ഛായാഗ്രഹണം ജോജൻ ആന്റണിയുമാണ് നിർവ്വഹിച്ചത്. സജൻ മൂലേപ്ലാക്കലിന്റെ നേതൃത്വത്തിൽ തപസ്യ പ്രവർത്തകർ നാടകാവതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായ ശ്രീ എം ടി വാസുദേവൻ നായരുടെ തിരക്കഥയോട് നൂറു ശതമാനം നീതി പുലർത്തിയാണ് നാടകം അരങ്ങിലെത്തിയത്. അറുനൂറോളം വരുന്ന പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനത്തോടെയാണ്, തപസ്യ ആർട്ട്സ് അണിയിച്ചൊരുക്കിയ സംക്രമപ്പക്ഷിയുടെ പ്രഥമ അവതരണത്തിന് തിരശ്ശീല വീണത്.
റിപ്പോർട്ട്: സതീഷ് മേനോൻ