ആകെയുള്ള 90,000 ജീവനക്കാർക്ക് 1.6 ബില്യൻ ഡോളറാണ് ബോണസായി വീതിച്ചു നൽകുക. ഓരോ ജീവനക്കാരന്റെയും വാർഷിക വരുമാനത്തിന്റെ 16.6 ശതമാനം (രണ്ടു മാസത്തെ ശന്പളം) ആണ് ലഭിക്കുക.
ജീവനക്കാരില്ലാതെ ഡെൽറ്റാ കന്പനി ഇല്ല. അതുകൊണ്ടു തന്നെ വൻ ലാഭത്തിന്റെ സിംഹഭാഗവും ബോണസായി നൽകുവാൻ കന്പനി തീരുമാനിച്ചതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എഡ് ബാസ്റ്റയ്ൻ പറഞ്ഞു.
2018 ൽ ഷിക്കാഗോ യൂണിവേഴ്സിറ്റി നടത്തിയ സർവേയിൽ അമേരിക്കയിലെ വൻകിട കന്പനികൾ അവരുടെ ജീവനക്കാർക്ക് ലാഭവിഹിതം നൽകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും ചുരുങ്ങിയത് വാർഷിക വരുമാനത്തിന്റെ 5 ശതമാനം മുതൽ 20 ശതമാനം വരെ ബോണസായി നൽകുന്ന കന്പനികളുണ്ടെന്നും സർവേ ചൂണ്ടികാണിക്കുന്നു.
ഡെൽറ്റാ എയർലൈൻസിന്റെ തീരുമാനം ജീവനക്കാർ സ്വാഗതം ചെയ്തു. ആത്മാർഥതയ്ക്കുള്ള പ്രതിഫലം കൂടിയാണിതെന്നും ജീവനക്കാർ വിശ്വസിക്കുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ