ജോർജിയ: ജോർജിയയിലെ സത്തേണ് യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവർത്തകയും, പല്സതീൻ ജനതയ്ക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇസ്രായേലിനു വിലക്കേർപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന ബിഡിഎസ് ബോയ്കോട്ട്, ഡൈവസ്റ്റ്, സാങ്ക്ഷൻപ എന്ന ഫലസ്തീൻ മൂവ്മെന്റിന് പിന്തുണ നൽകുകയും ചെയ്യുന്ന എബി മാർട്ടിനെ തടഞ്ഞ് അധികൃതർ.
ഇസ്രായേൽ സർക്കാരിന്റെ രൂക്ഷ വിമർശകയായണ് ഈ മാധ്യമപ്രവർത്തക ഇസ്രായേലിന് അനുകൂലമായുള്ള അമേരിക്കൻ നയത്തിൽ ഒപ്പുവച്ചില്ല എന്നതിന്റെ പേരിലാണ് പ്രസംഗത്തിൽ നിന്നും തടഞ്ഞത്.
ഇസ്രായേലിനുമേൽ വിലക്കേർപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പല്സതീൻ മൂവ്മെന്റായ ബിഡിഎസിന് എതിരായി കൊണ്ടു വന്ന യുഎസ് നിയമത്തിന് പിന്തുണയറിക്കുന്ന വ്യവസ്ഥയിൽ ഒപ്പുവക്കാനാണ് എബി മാർട്ടിനോട് യൂണിവേഴ്സിറ്റി അധികൃതർ ആവശ്യപ്പെട്ടത്.
ബിഡിഎസിനെതിരായി നിയമനിർമാണം കൊണ്ടു വന്നിട്ടുള്ള ജോർജിയയിൽ ഈ നിയമത്തിന് പിന്തുണ നൽകിയാൽ മാത്രമേ പ്രസംഗം നടത്താൻ പറ്റൂ എന്നാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചത്. ഇതിനു വഴങ്ങാതിരുന്നതിനാലാണ് അബി മാർട്ടിനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ബിഡിഎസ് യുഎസിലെ കോളേജുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2005 ൽ 170 പല്സതീൻ രാഷ്ട്രീയ കക്ഷികളും അഭയാർഥികളുടെ കൂട്ടായ്മയും മറ്റു മനുഷ്യാവകാശ സംഘടനകളും ചേർന്നാണ് ബിഡിഎസ് എന്ന പ്രസ്ഥാനം നിർമിച്ചത്.
സമാധാനപരമായി പ്രവർത്തിക്കുന്ന ഈ സംഘടന കോളേജുകളിൽ ഇസ്രയേൽ പലസ്തീൻ ജനതയോട് ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ശ്രദ്ധയിൽപെടുത്തുകയും യുഎസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കന്പനികളോട് ഇസ്രായേലുമായുള്ള വിവിധമേഖലകളിലെ സഹകരണം നിർത്തിവയ്ക്കാനും ബിഡിഎസ് ആഹ്വാനം ചെയ്യുന്നു.
എന്നാൽ ബിഡിഎസിനെ തകർക്കാൻ അമേരിക്കൻ സർക്കാരും നീക്കങ്ങൾ നടത്തുന്നുണ്ട്.
ജോർജിയയിൽ ഉൾപ്പെടെ 28 സ്റ്റേറ്റ്സുകളിൽ 2014 ൽ ബിഡിഎസിനെതിരെ നിയമനിർമാണം കൊണ്ടുവന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 11 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസിലെ ഫെഡറൽ സംവിധാനത്തിൽ വരുന്ന മതവിശ്വാസമായും വംശമായും വിശേഷിപ്പിക്കുന്ന എക്സിക്ൂട്ടീവ് ഓർഡറും പാസാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മാധ്യമപ്രവർത്തകയുടെ പ്രസംഗത്തിന് വിലക്കേർപ്പെടുത്തി ജോർജിയ സർവകലാശാല
10:33 PM Jan 20, 2020 | Deepika.com