ജിദ്ദ: നൂറ്റാണ്ടുകളോളം വൈദേശിക ശക്തികൾക്കെതിരെ ധീരതയോടെ പോരാട്ടം നയിച്ചു വീരമൃത്യു വരിച്ച ലക്ഷകണക്കിന് മുസ്ലിങ്ങളുടെ പിന്മാറക്കാരെ എൻആർസി, സിഎഎ ബില്ലിലൂടെ രാജ്യത്ത് നിന്ന് പുറന്തള്ളാനുള്ള ഫാസിസ്റ്റു ഭരണകൂടത്തിന്റെ നിഗൂഢ ശ്രമങ്ങളെ ശക്തിപൂർവം ചെറുക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം അഭിപ്രായപ്പെട്ടു.
ജനാതിപത്യ മതേതരത്വത്തിൽ അധിഷ്ഠിതമായ നമ്മുടെ ഭരണഘടന ലോകത്തിന് തന്നെ മാതൃകയാണ്. ഭരണഘടനയുടെ ആർട്ടിക്കൾ 14,15,16 ൽ പരാമർശിക്കുന്ന തുല്യതയ്ക്കും സമത്വത്തിനുമുള്ള പൗരന്റെ അവകാശമാണ് മോദി ഈ ബില്ലിലൂടെ എടുത്തു കളഞ്ഞത്. ആർഎസ്എസിന്റെ താഥ്വികാചാര്യൻ ഗോൾവാൾക്കർ ഹിന്ദു രാഷ്ട്ര നിർമ്മിതിക്ക്കായി രചിച്ച വിചാരധാര എന്ന ഗ്രന്ഥത്തിന്റെ നാലാപത്തിയേഴാം പേജിൽ നാം, നമ്മുടെ രാഷ്ട്രംനിർവചിക്കപെടുന്നു എന്ന ഭാഗത്തു ഇന്ത്യ ഒരു സന്പൂർണ ഹിന്ദു രാഷ്ട്രമാക്കേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി പറയുന്നു.
രാജ്യം ഹിന്ദു രാഷ്ട്രമായി മാറിക്കഴിഞ്ഞാൽ ഇവിടെ വസിക്കുന്ന മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റ്കളും, ദളിതുകളും മറ്റു ആദിവാസി പിന്നാക്ക വിഭാഗം അടക്കമുള്ളവർ രാജ്യം വിട്ടു പോവുകയോ, അല്ലെങ്കിൽ യാതൊരൂ അവകാശവുമില്ലാതെ രണ്ടാംകിട പൗരന്മാരായി കഴിഞ്ഞു കൂടുകയും ചെയ്യുക എന്നുള്ളത് മാത്രമാണ് ഇവരുടെ മുന്നിലെ വഴി. ആ വിചാരധാരയുടെ പ്രായോഗിക വൽകരണത്തിന്റെ ഭാഗമാണ് ഇന്ന് സർക്കാർ നടപ്പാക്കി കൊണ്ടരിക്കുന്നതു. മഹത്തായ ഭരണ ഘടനയെ ത്യജിച്ചു പകരമായി മനുവാദത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ മൂന്നു മാസത്തിനകം രാജ്യസഭയിലോ ലോക്സഭയിലോ വേണ്ട രീതിയിൽ ചർച്ചകൾ പോലും നടക്കാതെ ഇരുപത്തെട്ടോളം നിയമ ഭേദഗതികൾ പാസാക്കി എടുത്തത്. ഐഎൽപിയും ഇന്ന് ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യയിലെ മുക്കിലും മൂലയിലും കടന്ന് ചെല്ലാൻ ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമുക്ക് അവകാശമുണ്ട്. എന്നാൽ ഐഎൽപി വരുന്നതോടെ അത് ഇല്ലാതാകും. സഞ്ചാര സ്വാതന്ത്ര്യത്തിന്റെ മേൽ നിയന്ത്രണം വരും. ഇത്തരം തീരുമാനങ്ങൾ നമ്മുടെ രാജ്യം വിഭജിക്കുന്നതിന് തുല്യമാണ്. ജനങ്ങളുടെ അവകാശത്തെ പിടിച്ചു നിർത്തുകയാണ് സംഘ പരിവാരത്തിന്റെ ലക്ഷ്യം.
ഭരണഘടനയുടെ കാവലാളാവുക: ഇന്ത്യൻ സോഷ്യൽ ഫോറം
10:08 PM Jan 09, 2020 | Deepika.com