റിയാദ്: കേളി കലാസാംസ്കാരിക വേദി പത്തൊൻപതാം വാർഷികത്തോടനുബന്ധിച്ച് അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നെസ്റ്റോ കപ്പിനു വേണ്ടി നടന്ന നാലാമത് സൂപ്പർ സിക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിലെ ജേതാക്കളായ പാക് പഞ്ചാബിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി അരാസ്ക്കോ ചാന്പ്യൻമാരായി. അൽഖർജ് യമാമാ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ പാക് പഞ്ചാബ് ഉയർത്തിയ 82 റണ്‍സിന്റെ വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിലാണ് അരാസ്ക്കോ മറികടന്നത്. അരാസ്ക്കോയുടെ മുബാഷിർ ഫൈനലിലെ മികച്ച കളിക്കാരനായും ഫൈസൽ ടൂർണമെന്റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
ഒക്ടോബർ 25ന് തുടങ്ങിയ ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിലെ 20 ടീമുകളാണ് മത്സരിച്ചത്. ടൂർണമെന്റ് കോർഡിനേറ്റർ ഷബി അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ അന്പയർമാരായി ഫ്രഡി സൂസൻ, സുമേഷ്, പ്രൊഫസർ അസീം, റഫീക്ക് ഒലവക്കോട്, പ്രമോദ്, റഷീദ്, വിനേഷ്, സൂരജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഏരിയാ ജോയിന്റ് സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ആമുഖ പ്രഭാഷണം നടത്തിയ സമ്മാനദാന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഗോപാലൻ അധ്യക്ഷത വഹിച്ചു. കണ്‍വീനർ ജയൻപെരുനാട് സ്വാഗതം പറഞ്ഞു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അൽഖർജ് ജനറൽ മാനേജർ അഷ്റഫ് കൊടുങ്ങല്ലൂർ മുഖ്യ അതിഥിയായിരുന്നു.
കേളി ജോ.സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ്. പ്രസിഡൻറ് ജോസഫ് ഷാജി, ആക്ടിംഗ് ട്രഷറർ സെബിൻ ഇക്ബാൽ, ഏരിയ രക്ഷാധികാരി ബാലു വേങ്ങേരി, ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടം, വൈസ് പ്രസിഡന്റുമാരായ ഷാജി മൂത്തേടൻ, ഒ.എം. ഹംസ, ഏരിയ ജീവകാരുണ്യ കണ്‍വീനർ നാസർ പൊന്നാനി, നൗഷാദ് അലി, ഷെബി, കേന്ദ്ര സ്പോർട്സ് കണ്‍വീനർ ഷറഫുദീൻ, ചെയർമാൻ സരസൻ, ഹസ്സൻ പുന്നയൂർ, റിയാസ്, റഷീദ് നൈറ്റ്റൈഡേഴ്സ്, സബീർ, രാജു സി കെ, രാജീവൻ പള്ളിക്കോൽ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിജയികൾക്കുള്ള ട്രോഫിയും സമ്മാന തുകയും നെസ്റ്റോ ജനറൽ മാനേജർ അഷ്റഫ് കൊടുങ്ങല്ലൂർ സമ്മാനിച്ചു. ഷാജി തിരൂർ സ്പോണ്സർ ചെയ്ത റണ്ണർ അപ്പ് ട്രോഫി ജോസഫ് ഷാജിയും സമ്മാനതുക ഷാജഹാൻ കൊല്ലവും നൽകി. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സുബ്രമണ്യനും, ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്ക്കാരം ഡേവിഡ് രാജും നൽകി. സുരേഷ് കണ്ണപുരം, അബൂബക്കർ, സെബിൻ ഇക്ബാൽ, റാഷിദ് അലി എന്നിവർ മെഡലുകൾ വിതരണം ചെയ്തു. ചടങ്ങിന് കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായ ലിപിൻ നന്ദി പറഞ്ഞു.
നെസ്റ്റോ കപ്പ് - കേളി ക്രിക്കറ്റ് ടൂർണമെന്റിൽ അരാസ്ക്കോ ചാന്പ്യൻമാർ
09:35 PM Dec 12, 2019 | Deepika.com