ന്ധഭാവി നേതാക്കളെ കെട്ടിപ്പടുക്കുക, പ്രതിബദ്ധത, സമഗ്രത, പുതുമ’ എന്നീ പ്രമേയത്തിൽ നടന്ന ദ്വിദിന സമ്മേളനത്തിൽ വിവിധ അമുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള 250 ലധികം പ്രതിനിധികൾ പങ്കെടുത്തു. മുസ്ലിം സമുദായങ്ങളുടെ വെല്ലുവിളികളെയും അവസരങ്ങളെയും സംബന്ധിച്ചു നടക്കുന്ന സിന്പോസിയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നയതന്ത്ര വിദഗ്ധർ, നേതാക്കൾ, പണ്ഡിതർ, കലാകാര·ാർ, യുവ വ്യവസായികൾ, ആക്ടിവിസ്റ്റുകൾ, യുവ നേതാക്കൾ സംബന്ധിച്ചു.
കുടുംബ മൂല്യങ്ങളും പരിസ്ഥിതി സംരക്ഷണവും, മുസ്ലീം സമുദായങ്ങളുടെ വെല്ലുവിളികളും അവസരങ്ങളും, സമൂഹത്തെ നയിക്കാനുള്ള യുവാക്കളുടെ കഴിവ്, യഥാർത്ഥ യുവജന ശാക്തീകരണം കൈവരിക്കുക, സാമൂഹ്യ സ്ഥാപനങ്ങളിൽ സുസ്ഥിരത സൃഷ്ടിക്കുക, കഴിവുകൾ വളർത്തിയെടുക്കുകയും ശാസ്ത്രീയമായി നേതാക്കളെ തയാറാക്കുകയും ചെയ്യുക, സമൂഹ പങ്കാളികളുമായി സംയുക്തമായി പ്രവർത്തിക്കാൻ ഒരു ഇടം സൃഷ്ടിക്കുക, സമൂഹത്തിലെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതിന് മത വ്യവഹാരങ്ങൾ പരിഷ്കരിക്കുക, സമൂഹങ്ങളുടെ സ്വകാര്യതക്ക് പ്രാധാന്യം നൽകുക, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രതിച്ഛായ ശരിയാക്കാൻ മാധ്യമങ്ങളെ ഉപയോഗിക്കുക തുടങ്ങിയ ശുപാർശകളാണ് സമ്മേളനം അംഗീകരിച്ചത്.
ലോകത്തെ സഹിഷ്ണുതക്കും സമാധാനത്തിനുമായി നിലകൊള്ളുന്ന രാജ്യങ്ങളിലെ മുസ്ലിം യുവാക്കളെ അവരുടെ സമൂഹങ്ങളിൽ നേതൃത്വപരമായ ചുമതലകൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കുകയെന്നതാണ് സമ്മേളനം ലക്ഷ്യം വെച്ചത് ടിഡബ്ല്യുഎംസിസി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി പറഞ്ഞു.
ആഗോള യൂത്ത് ഫോറത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അമുസ്ലിം രാജ്യങ്ങളിലെ നിരവധി നേതാക്കൾ തലസ്ഥാന നഗരമായ അബുദാബിയിലെ വേദിയിലെത്തി. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലീം സമുദായങ്ങൾക്ക് സമൃദ്ധമായ ഭാവി സൃഷ്ടിക്കുന്നതിന് മുസ്ലീം സമുദായങ്ങളിലെ യുവാക്കൾക്കായി ഒരു ജനറൽ സെക്രട്ടേറിയറ്റ് സ്ഥാപിക്കണമെന്ന് യുവാക്കൾ യൂത്ത് ഫോറത്തിൽ ആവശ്യപ്പെട്ടു. ഭാവി നേതാക്കളെ കെട്ടിപ്പടുക്കുക: പ്രതിബദ്ധത, സമഗ്രത, പുതുമ എന്ന പ്രമേയത്തിൽ വേൾഡ് മുസ്ലിം കമ്യൂണിറ്റി കൗണ്സിൽ (ടിഡബ്ല്യുഎംസിസി) ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ ഫിജി ദ്വീപുകൾ മുതൽ ഉറുഗ്വേ, ബ്രസീൽ വരെയും ന്യൂസിലാന്റ് മുതൽ എസ്റ്റോണിയ, ലിത്വാനിയ വരെയുമുള്ള ലോകത്തെ അമുസ്ലിം രാജ്യങ്ങളിലെ മുസ്ലിം സമുദായങ്ങളിലെ നേതാക്കളെ പ്രതിനിധീകരിച്ച് 250 ഓളം പേരാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്.
റിപ്പോർട്ട് : അനിൽ സി ഇടിക്കുള