അമിതമായ ഇ സിഗററ്റ് ഉപയോഗം മൂലം അമേരിക്കയിൽ ഇതുവരെ 39 പേർ മരിക്കുകയും, 2000 ൽ അധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇ സിഗററ്റ് എന്ന പകർച്ച വ്യാധിയെ ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും ഇപ്പോൾ നടത്തിയ വിജയകരമായ ശസ്ത്രക്രിയ ഇത്തരം രോഗികൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്നും ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡോ. ഡേവിഡ് ക്രിസ്റ്റാനി അഭിപ്രായപ്പെട്ടു.
ഇത്തരം ശസ്ത്രക്രിയയ്ക്ക ആവശ്യമായ ഡോണറെ ലഭിക്കുക എന്നതു അപൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇ സിഗററ്റിന്റെ ഉപയോഗം ശ്വാസകോശങ്ങൾക്ക് ഗുരുതരമായ മുറിവ് ഏൽപിക്കുമെന്നുള്ളതിനെകുറിച്ച് അവബോധം സൃഷ്ടിക്കുവാനാവശ്യമായ നടപടികൾ ഗവണ്മെന്റ് സ്വീകരിച്ചു വരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ