നവംബർ രണ്ടിനു ഹൂസ്റ്റണ്‍ എയർപോർട്ടിലെത്തിയ പരിശുദ്ധ പിതാവിന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ വികാരി റവ. ഫാ. പോൾ തോട്ടക്കാട്ട് പിതാവിനെ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. അന്നേ ദിവസം വൈകുന്നേരം ഹൂസ്റ്റണിലെ പ്ശ്രസതമായ സഫാരി റാഞ്ച് കണ്‍വൻഷെൻ സെന്ററിൽ വച്ചു ബാവയ്ക്കു പ്രൗഡഗംഭീരമായ സ്വീകരണം നൽകി. ഭദ്രാസന മെത്രാപ്പോലീത്തയും പാത്രീയാർക്കൽ വികാരിയുമായ അഭി. യൽദോ മാർ തീത്തോസ് തിരുമേനിയും, അങ്കമാലി ഭദ്രാസന മെത്രാപോലീത്ത എബ്രഹാം മാർ സേവേറിയോസ്, കിഴക്കൻ യുഎസ്എ അതിഭദ്രാസനത്തിന്റെ പാത്രിയാർക്കൽ വികാരി മോർ ഡയനീഷ്യസ് ജോണ്‍ കാവാക് ,വടക്കേ അമേരിക്കയിലെ പാത്രിയർക്കീസ് ഡയറക്ടർ റബാൻ ഒൗഗീൻ കൗറി നിമാത്, പാത്രിയർക്കീസ് സെക്രട്ടറിയും മീഡിയ ഓഫീസ് ഡയറക്ടറുമായ വെരി റവ. റബാൻ ജോസഫ് ബാലി എന്നിവരും വിവിധ സഭാ മേലധ്യക്ഷ·ാർ, കോർ എപ്പിസ്കോപ്പാസ്, വൈദികർ, സഭാവിശ്വാസികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രശസ്തർ, മറ്റു നാനാജാതി മതസ്ഥർ സ്നേഹവിരുന്നിൽ പങ്കെടുത്തു .
കേരളാ ശൈലിയിലുള്ള താലപ്പൊലിയും ചെണ്ടമേളവും, സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ കലാപരിപാടികകളും ഈ വിരുന്നിന് മാറ്റു കൂട്ടി.
നവംബർ 3 ഞാറാഴ്ച രാവിലെ ബാവ പുതുതായി നിർമ്മിച്ച ഹൂസ്റ്റണിലെ മനോഹരമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തിൽ തന്റെ ആദ്യ സന്ദർശനം നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. മലങ്കരയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാളും സഭയുടെ ശുദ്ധീകരണത്തിന്റെ ദിവസമായ കൂദോശീത്തോ ഞായറും അന്നേദിവസം ആഘോഷിച്ചു. വിശുദ്ധ കുർബാനാ നന്തരം വികാരി റവ. ഫാ. പോൾ തോട്ടക്കാട്ടിന് അദ്ദേഹത്തിന്റെ സഭയോടും, ഭദ്രാസനത്തിനോടുമുള്ള സേവനത്തെ മാനിച്ചു പ .ബാവ കുരിശ് മാല നൽകി ആദരിച്ചു. ബാവായുടെ ശ്ലീഹിക സന്ദർശനത്തിന്റെ സ്മരണക്കായി ഉണ്ടാക്കിയ സ്മരണികയുടെയും , ശിലാ ഫലകത്തിന്റെയും അനാച്ഛാദരണം ബാവ ഈ അവസരത്തിൽ നിർവഹിച്ചു.
അപ്പോസ്തോലിക വിശ്വാസത്തെയും സഭാ പാരന്പര്യത്തെയും പ്രതിരോധിക്കാൻ പിതാക്ക·ാർ നടത്തിയ ത്യാഗങ്ങളും കഷ്ടപ്പാടുകളും സമാധാനമാണ് യഥാർഥ ക്രിസ്ത്യാനികളാകാനുള്ള ഏക മാർഗം എന്നും നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും പ്രവർത്തിക്കാൻ കർത്താവിനെ അനുവദിക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായതെന്നും അതുമൂലം ആളുകൾ നമ്മിലൂടെ ദൈവത്തെ കാണുവാനും സാധിക്കുന്നു എന്നും പിതാവ് ഉദ്ബോധിപ്പിച്ചു .
പുതിയ ദേവാലയം പൂർത്തിയാക്കിയതിന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഇടവകയിലെ എല്ലാ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്നേ ദിവസം സഭയുടെ സമർപ്പണത്തിന്റ ദിവസം ആണെന്നും സമർപ്പണത്തിനുശേഷം, കെട്ടിടം ദൈവത്തിനും അവനെ അന്വേഷിക്കുന്ന എല്ലാവർക്കും ഒരു ഭവനമായി മാറുന്നു. അവിടെ മുഴുവൻ സൃഷ്ടിയും കർത്താവിന്റെ സഭയാണ്, അത് വിശുദ്ധീകരിക്കുകയും വിശുദ്ധമാക്കുകയും ചെയ്യുന്നു. അപ്പോസ്തലിക വിശ്വാസവും പിതാക്ക·ാരുടെ ഉപദേശങ്ങളുമായ സഭയുടെ തൂണുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം