ഫ്ളോറിഡ: പ്രസിഡന്റ് ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളായി പ്രൈമറിയിൽ മത്സരിക്കുന്ന മൂന്നു പേരിൽ ഒരാൾ പിന്മാറി. സൗത്ത് കരോളിനയിൽ നിന്നും യുഎസ് പ്രതിനിധി സഭയിൽ അംഗമായിരിക്കുന്ന മാർക്ക് സാൻഫോർഡാണ് തന്റെ തെരഞ്ഞെടുപ്പു പ്രചാരണം നിർത്തിവയ്ക്കുന്നതായി നവംബർ 12 ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഇദ്ദേഹം 2003 മുതൽ 2011 വരെ സൗത്ത് കരോളിന ഗവർണറായിരുന്നു.
2019ൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി നിലവിലുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഐക്യകണ്ഠേനെ പിന്തുണ പ്രഖ്യാപിച്ചതിനാൽ പല സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വച്ചിരുന്നു.
പ്രസിഡന്റ് ട്രംപിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പുറമെ മാസച്യുസെറ്റ്സ് മുൻ ഗവർണർ ബിൽ വെൽസും, ഇല്ലിനോയ്സ് കോണ്ഗ്രസുമാൻ ജൊ വാൽഷും, തുടർന്ന് സൗത്ത് കരോളിനാ മുൻ പ്രസിഡന്റും യുഎസ് ഹൗസ് പ്രതിനിധിയുമായ മാർക്ക് സാൻഫോർഡും പ്രൈമറിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഈ പ്രധാന സ്ഥാനാർഥികളെ കൂടാതെ വേറെ നാലു പേർ മത്സരംഗത്തുണ്ട്. 2016ൽ പ്രസിഡന്റ് ട്രംപിന് അൽപമെങ്കിലും വെല്ലുവിളി ഉയർത്തിയ ബിസിനസ് എക്സിക്യൂട്ടീവ് കാർലി ഫിയോറിന ഇത്തവണ മത്സരത്തിനില്ലെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ മാർക്ക് സാൻഫോർഡ് പിന്മാറി
10:32 PM Nov 13, 2019 | Deepika.com