ന്യൂജേഴ്സി: നമ്മുടെ നാട്ടിൽ മാധ്യമപ്രവർത്തകരുടെ ശക്തമായ സാന്നിധ്യമില്ലായിരുന്നുവെങ്കിൽ കെട്ടിക്കിടക്കുന്ന ജലാശയം പോലെയാകുമെന്നായിരുന്നു നമ്മുടെ സമൂഹം. തെറ്റുകൾ കണ്ടുപിടിക്കുക, സത്യം വെളിച്ചത്തുകൊണ്ടുവരിക, സർക്കാരുകളെ വേണ്ടിടത്തു വിമർശിക്കുക തുടങ്ങിയ ശക്തമായ ഇടപെടലുകൾ വഴി മാധ്യമപ്രവർത്തകർ കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ വൃത്തിയാക്കുകയാണ് ചെയ്യുന്നതെന്നു മന്ത്രി ഡോ. കെ. ടി ജലീൽ.
കെട്ടികിടക്കുന്ന ജലാശയങ്ങളിൽ അഴുക്കുകൾ അടിഞ്ഞുകൂടുക സ്വാഭാവികമാണ്. അഴുക്കുകൾ കണ്ടെത്തുന്നതിനപ്പുറം നല്ല കാര്യങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതും മാധ്യമങ്ങളുടെ കടമയാണെന്ന് എഡിസണ് ഇ ഹോട്ടലിൽ ആരംഭിച്ച ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിനു ന· ചെയ്യുകയാണ് ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ തന്റെ കടമ. അങ്ങനെ മന്ത്രി എന്ന നിലയിൽ ഒരു നിർദ്ധനനായ വിദ്യാർഥിയെ സഹായിക്കാൻ താൻ നടത്തിയ ശ്രമങ്ങൾ തനിക്കെതിരായ വാർത്തയായി. ഡോ. എ. പി. ജെ കലാം യൂണിവേഴ്സിറ്റിയിൽ ഒന്നൊഴികെ എല്ലാ വിഷയങ്ങൾക്കും 92 ശതമാനത്തിലേറെ മാർക്ക് കിട്ടിയ എൻജിനിയറിംഗ് വിദ്യാർഥി ഒരു വിഷയത്തിനു തോറ്റു. രണ്ടു റീവാലുവേഷനിലും ജയിക്കാനുള്ള മാർക്ക് കിട്ടിയില്ല. ആ വിദ്യാർത്ഥി തന്നെ സമീപിച്ചു മൂന്നാമത് റീവാലുവേഷൻ നടത്തണമെന്ന് അഭ്യർത്ഥിച്ചു. പക്ഷെ രണ്ട് തവണ പുൻപരിശോധിക്കാനെ വകുപ്പുള്ളൂ.
റീവാലുവേഷൻ നടത്തിയാൽ 40 മാർക്ക് ഉറപ്പായും ലഭിക്കുമെന്ന് വിദ്യാർത്ഥി പറഞ്ഞതു ശരിയാണെന്നു തോന്നി. അതിനാൽ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ എന്ന നിലയിൽ താൻ ഉത്തരവിട്ടു. മൂന്നാമത്തെ റീവാലുവേഷനിൽ ആ കുട്ടിക്ക് 48 ശതമാനം മാർക്ക് ലഭിക്കുകയും യൂണിവേഴ്സിറ്റിയിൽ ബിടെക്കിനു അഞ്ചാമത്തെ റാങ്ക് ലഭിക്കുകയും ചെയ്തു.
ഈ സംഭവത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മന്ത്രി ഇടപെട്ട് മാർക്ക് ദാനം നൽകി തോറ്റ വിദ്യാർഥിയെ റാങ്കുകാരനാക്കിയെന്നാണ്. ആ വിദ്യാർത്ഥിയെ നിരാശപ്പെടുത്തിയിരുന്നുവെങ്കിൽ ഒരു മിടുക്കനായ എൻജിനീയറെ നമുക്ക് നഷ്ട്ടപ്പെടുമായിരിന്നുവെന്ന് മന്ത്രി പറഞ്ഞു.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
വിദ്യാർഥിക്കു ന്യായം നടത്തിയപ്പോൾ തോറ്റയാളെ ജയിപ്പിച്ചെന്നു വാർത്ത: മന്ത്രി കെ.ടി. ജലീൽ
10:57 PM Oct 14, 2019 | Deepika.com