ഡാളസ്: ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിനു പിന്തുണ വർധിച്ചു വരുന്നതിനിടയിലും കീപ് അമേരിക്കാ ഗ്രേറ്റ് എഗൈൻ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പു പ്രചരണ റാലിക്കായി ഒക്ടോബർ 17 ന് ട്രംപ് ഡാളസിലെത്തുന്നു. റാലിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക് 2,700 ഡോളർ മുതൽ 100,000 ഡോളറാണ്.
അമേരിക്കൻ എയർലൈൻ സെന്ററിലാണ് പ്രചാരണ റാലി സംഘടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യമായാണ് ട്രംപ് ഡാളസിൽ എത്തുന്നത്. 2016ൽ ഇതേ സ്ഥലത്തുവച്ചു നടത്തിയ റാലി വൻ വിജയമായിരുന്നു. പതിനായിരങ്ങളാണ് അന്ന് റാലിയിൽ അണിനിരന്നത്.
ട്രംപിന്റെ ഭരണകാലത്തെ നേട്ടങ്ങൾ ചൂണ്ടി കാണിച്ചാണ് അടുത്ത തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നത്.
സാന്പത്തിക, തൊഴിൽ രംഗത്തെ വൻകുതിച്ചു കയറ്റം ട്രംപിന് അനുകൂലഘടകമായി നിൽക്കുന്പോൾ തന്നെ ഭരണരംഗത്ത് ട്രംപിന്റെ പരാജയം ചൂണ്ടിക്കാട്ടി വൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ടെക്സാസിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി റൂർക്കെ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രമായ ഡാളസ് റാലിയിൽ ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്, ലഫ് ഗവർണർ ഡാൻ പാട്രിക് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ടെക്സസ് സംസ്ഥാനം നിർണായകമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രംപ് ഡാളസിലെത്തുന്നു
10:55 PM Oct 14, 2019 | Deepika.com