ഭാഷാ സാഹിത്യ യോഗത്തിലെ മോഡറേറ്ററായി ടോം വിരിപ്പൻ പ്രവർത്തിച്ചു. ന്ധന്ധഉത്തരാധുനികത’’ എന്ന വിഷയത്തെ ആസ്പദമാക്കി ജോണ് മാത്യു പ്രബന്ധമവതരിപ്പിച്ചു. ഉത്തരാധുനികത ഒരു ചതുരത്തിൽ ഒതുക്കി നിർത്താവുന്ന ഒരു പ്രസ്ഥാനമല്ല. കാലങ്ങളിലൂടെ ഏറ്റം പുതുതായി ഉയരുന്ന വെല്ലുവിളികളെ നേരിടാൻ പഠനാർഹമായ, ഒരു പുതിയ ചിന്താവിഷയമായോ, സങ്കല്പമായോ ആരെങ്കിലും ഒരു സുപ്രഭാതത്തിൽ വന്നാൽ അതും ഉത്തരാധുനികതയെന്ന ബൃഹത്തായ ജീവിതരീതിയുടെ ഭാഗമായി കണക്കാക്കുന്നു. മനുഷ്യന്റെ സ്വതന്ത്ര ചിന്തയിൽ നിന്നാണ് മോഡേണിസം ഉടലെടുത്തത്. മോഡേണിസത്തിന്റെ വീഴ്ചകളും പരാധീനതകളും പോസ്റ്റുമോർട്ടം ചെയ്യുകയായിരുന്നു പോസ്റ്റ് മോഡേണിസം. ഫ്യൂഡലിസവിരുദ്ധമെന്നു വ്യാഖ്യാനപ്പെട്ടിരുന്ന കമ്മ്യൂണിസവും സോഷ്യലിസവും പോലും ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതികളായി മാറി.
സങ്കീർണമായ ഈ വിഷയത്തെപ്പറ്റി ചർച്ചാ സമ്മേളനത്തിൽ പങ്കെടുത്തവർ വൈവിദ്ധ്യങ്ങളായ ആശയങ്ങളാണ് അവതരിപ്പിച്ചത്. അമേരിക്കയിൽ വളരെ നാളായി ജീവിക്കുന്നവരായിട്ടും നമ്മുടെയൊക്കെ ചിന്തയും ചർച്ചയും കേരളത്തിലെ പള്ളി-അന്പല- രാഷ്ട്രീയ പാരന്പര്യ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിൽ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ആശ്ചര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിലും കാലത്തിന്റെ ചുവരെഴുത്തു കണ്ട് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് പോസ്റ്റ് മോഡേണ് അല്ലെങ്കിൽ ഉത്തരാധുനികതയെന്ന വിഷയ ചർച്ചയിൽ പൊന്തിവന്നു.
ചർച്ചാ സമ്മേളനത്തിൽ ജോസഫ് മണ്ഡപം, തോമസ് വർഗീസ്, റവ. ഡോ. തോമസ് അന്പലവേലിൽ, ജോസഫ് തച്ചാറ, എ.സി. ജോർജ്ജ്, ടോം വിരിപ്പൻ, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്നേൽ, കുര്യൻ മ്യാലിൽ, ജോസഫ് പൊന്നോലി, മാത്യു നെല്ലിക്കുന്ന്, ഈശോ ജേക്കബ്, ഡോ. മാത്യു വൈരമണ്, മാത്യു മത്തായി, ജോണ് തൊമ്മൻ, ടി.എൻ. സാമുവൽ, ബാബു കുരവയ്ക്കൽ, ഷാജി ഫാംസ് ആർട്ട്, ജോണ് മാത്യു, ഡോ. സണ്ണി എഴുമറ്റൂർ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ സെപ്തംബർ മാസയോഗത്തിൽ വച്ച് സമുചിതമായി ഓണം ആഘോഷിക്കാനും തീരുമാനിച്ചു.
റിപ്പോർട്ട്: എ.സി. ജോർജ്