വാഷിംഗ്ടണ്‍ ഡിസി: പലസ്തീൻ അധിനിവേശം ഇസ്രയേൽ നിർത്തിവയ്ക്കുന്നതുവരെ ഇസ്രയേലിന് യാതൊരു സാന്പത്തിക സഹായവും നൽകരുതെന്ന് ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗങ്ങളായ ഇഹാൻ ഒമറും റഷീദാ തലിബും ട്രംപ് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
ഇരുവരും ഇസ്രയേൽ സന്ദർശിക്കുന്നതിനുള്ള അനുമതി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധിച്ചിരുന്നു. ശക്തമായ ഭാഷയിലാണ് ഇരുവരും ഇസ്രയേൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിമർശിച്ചത്.
മിഡിൽ ഈസ്റ്റിലെ ഏക ജനാധിപത്യ രാഷ്ട്രമായ ഇസ്രയേൽ, യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പ്രവേശനം നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് ഇവർ ആരോപിച്ചു. പാലസ്തീൻ ജനതയ്ക്ക് പൂർണ അവകാശങ്ങൾ ലഭ്യമാകുന്നതുവരെ എല്ലാവിധ സഹായങ്ങളും നിർത്തിവയ്ക്കണം. മൂന്നു ബില്യൻ ഡോളറാണ് എല്ലാ വർഷവും ഇസ്രയേലിന് സാന്പത്തിക സഹായമായി നൽകി വരുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇസ്രയേലിനുള്ള സാന്പത്തിക സഹായം നിർത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങൾ
11:25 PM Aug 20, 2019 | Deepika.com