കശ്മീർ വിഭജനം: വെളിവായത് സംഘപരിവാർ അജണ്ടയെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ

10:38 PM Aug 07, 2019 | Deepika.com
ജിദ്ദ : 1947ൽ വലതുപക്ഷ ദേശീയ വാദികൾ ഇന്ത്യയെ വിഭജിക്കാൻ കരണക്കാരായെങ്കിൽ ഇപ്പോൾ സംഘപരിവാർ അത് അവരുടെ ഒളി അജണ്ടയിലൂടെ കശ്മീരിൽ നടപ്പാക്കി വംശീയ ഉ·ൂലനത്തിനു വഴി തെളിയിച്ചിരിക്കുകയാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിൽ നില നിന്നിരുന്ന പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള കേന്ദ്രസർക്കാരിന്‍റെ പുതിയ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നതിൽ സംശയമില്ല. പതിറ്റാണ്ടുകളായി കശ്മീരികൾ അനുഭവിച്ചുവരുന്ന ദുരിതങ്ങൾ അവസാനിക്കുമെന്നതിനു പകരം ജനജീവിതം കൂടുതൽ ദുസഹമാവുന്നതിലേക്കാണ് ഭരണകൂടം സ്ഥിതി ഗതികൾ എത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭരണ ഘടനയുയുടെ അന്തസത്ത തകർക്കുന്ന ഫാഷിസ്റ്റ് സർക്കാരിന്‍റെ നടപടിക്കെതിരെ സമാധാനം ആഗ്രഹിക്കുന്ന ഓരോരുത്തരും ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡന്‍റ് ഹനീഫ കിഴിശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൊയിസ്സൻ ബീരാൻകുട്ടി,മുഹമ്മദ് അമാൻ, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ശാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.


റിപ്പോർട് : കെ ടി മുസ്തഫ പെരുവള്ളൂർ