ന്യൂയോര്‍ക്ക് : പട്നം കൗണ്ടി കോര്‍ട്ട് ജഡ്ജി ജയിംസ് റിറ്റ്‌സ് ഹൃദയാഘാതത്തെതുടർന്നു കോടതി മുറിയില്‍ വീണു മരിച്ചു. ജൂണ്‍ 14 നായിരുന്നു സംഭവം. ഒരു കേസിന്‍റെ വാദം പൂര്‍ത്തിയാക്കി, മറ്റൊരു കേസ് വാദം കേള്‍ക്കുന്നതിന് വിളിക്കുന്നതിനിടയിൽ ഇരുന്നിരുന്ന ചെയറില്‍ നിന്നും അബോധാവസ്ഥയില്‍ താഴേക്ക് പതിച്ചത്.
സീറ്റില്‍ നിന്നും വീഴുന്നതിനു മുമ്പു കോര്‍ട്ട് ഓഫീസറെ വിളിച്ചു തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചതാണ് അവസാനമായി ജഡ്ജിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം. ഉടന്‍ കോര്‍ട്ട് ഓഫീസര്‍ സിപിആര്‍. നല്‍കി 911 വിളിച്ചു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
മയക്കുമരുന്നിന് അടിമകളായവര്‍ക്കായി പ്രത്യേകം ആരംഭിച്ച ഈ കോടതിയില്‍ ജഡ്ജിയായിരുന്ന ജയിംസ്, നിരവധി ജീവിതങ്ങളെ ശരിയായ പാതയിലൂടെ നയിക്കുന്നതിന് ശ്രമിച്ചിരുന്നതായും അതില്‍ ഏറെക്കുറെ വിജയിച്ചിരുന്നതായും ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ടെറന്‍സ് മര്‍ഫി അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ന്യൂയോർക്കിൽ ജഡ്ജി ഹൃദയാഘാതത്തെതുടർന്നു കോടതി മുറിയിൽ മരിച്ചു
11:48 PM Jun 17, 2019 | Deepika.com