മലയാളിയാകെ വേദനിച്ച ഒരു വർഷമായിരുന്നു 2018. കേരളത്തിൽ നിപാ വൈറസ് കണ്ടെത്തുകയും നിപാ വൈറസ് ബാധയെ തുടർന്ന് ചികിത്സ തേടിയെത്തിയവരെ പരിചരിക്കുക വഴി നിപാ ബാധിതയായി മരിച്ച നഴ്സായ ലിനിയുടെ വേർപാട് പിന്നീടുന്ന ഒരു വർഷം. ആ മാലാഖയുടെ മനസ് നഴ്സിംഗ് സമൂഹം മാതൃകയാക്കേണ്ടതാണെന്നും ഡോ. എം.വി. പിള്ള അനുസ്മരിക്കുകയുണ്ടായി. ആതുരസേവനത്തിന്റെ ഫലമായി ജീവൻ നഷ്ടപ്പെട്ട നഴ്സായിരുന്ന ’ലിനി ’ക്കു സദസ് എഴുന്നേറ്റ് നിന്ന് ആദരവർപ്പിച്ചു.
ഐസിഇസിയും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്നു ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച നഴ്സിനുള്ള അവാർഡ് ഡോ. നിഷ ജേക്കബ്, പ്യാരി എബ്രഹാം, ആൻസി മാത്യു എന്നിവർക്കു ഡോ. എം.വി. പിള്ള നൽകി. സ്റ്റേറ്റ് പ്രതിനിധി കെ. കാൾമെൻ, കൗണ്‍സിലർ (CGI HOUSTON) അശോക് കുമാർ, ബി.ൻ റാവു (IANT President ), മഹേഷ് പിള്ള (IANANT President )എന്നിവർ സംബന്ധിച്ചു. പ്രസ്തുത പരിപാടിയിൽ ജോർജ് ജോസഫ് (ഐസിഇസി, സെക്രട്ടറി )സ്വാഗതം പറയുകയും, റോയ് കൊടുവത്ത് (അസോസിയേഷൻ പ്രസിഡന്റ് )നന്ദി പറയുകയും ചെയ്തു. ലിൻസി തോമസ് എം.സി ആയി പ്രവർത്തിച്ചു. തുടർന്ന് കലാ പരിപാടികൾ നടത്തപ്പെട്ടു. ദീപാ, ടിഫിനി, സിൽവിൻ, സ്റ്റാൻലി, ബേബി കൊടുവത്ത്, അനശ്വർ എന്നിവർ ഹിന്ദി, തമിഴ്, മലയാളം സിനിമ ഗാനങ്ങൾ ആലപിച്ചു. ഐ. വർഗീസ്, ഡാനിയേൽ കുന്നേൽ, ബാബു മാത്യു, സുരേഷ് അച്യുതൻ, ദീപക്ക്, ആൻസി, വി.എസ് ജോസഫ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: അനശ്വരം മാന്പിള്ളി