മാതാപിതാക്കളോടൊപ്പം കുട്ടി താമസിച്ചിരുന്ന വീട്ടിൽ നിന്നും അധികം ദൂരെ അല്ലാത്ത വിജനമായ പ്രദേശത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഉത്തരവാദികളെന്ന് സംശയിക്കുന്ന മാതാപിതാക്കളുടെ പേരിൽ കൊലകുറ്റത്തിനു കേസെടുത്തു. പിതാവ് ആൻഡ്രു സീനിയർ, മാതാവ് ജോയൻ കണ്ണിംഹാം എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച കുട്ടി മുറിയിൽ കിടന്നുറങ്ങുന്നതാണ് അവസാനമായി കണ്ടതെന്നും തുടർന്ന് നേരം വെളുത്തപ്പോൾ കുട്ടിയെ കാണാനില്ല എന്നുമായിരുന്നു മാതാപിതാക്കൾ പോലീസിനു മൊഴി നൽകിയത്. പോലീസിനെ വിവരം അറിയിക്കുന്നതിനു മുൻപ് സമീപ പ്രദേശങ്ങളിലെല്ലാം കുട്ടിയെ അന്വേഷിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞിരുന്നത്.
കുട്ടിയെ കാണാതായത് മുതൽ പോലീസ് നാലു ദിവസം അന്വേഷിച്ചുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നു മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് കുട്ടിയെകുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇവരുടെ നാലു വയസുള്ള മകനെ ഡിപ്പാർട്ട്മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഫാമിലി സർവീസിന്റെ കസ്റ്റഡിയിലാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ