ഷിക്കാഗോ കെസിഎസ് ഭവനരഹിതർക്ക് ഒരു അത്താണി

10:22 PM Apr 24, 2019 | Deepika.com
വെളിയനാട്: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ (സുനിൽ ടീച്ചർ) നിർധനരായ ഭവനരഹിതർക്ക് പണിതുനൽകുന്ന 131-ാമത്തെ വീട് കുട്ടനാട്ടിലെ ബിനുവിനും കുടുംബത്തിനും നൽകി. മഹാപ്രളയത്തിൽ വീട് നഷ്ടമായതിനെ തുടർന്നു താൽക്കാലിക ഷെഡിലാണ് വെളിയനാട് പഞ്ചായത്ത് ഒന്നാംവാർഡ് സ്വദേശിയായ ബിനു ആന്‍റണിയുടെ കുടുംബം കഴിഞ്ഞിരുന്നത്.

ഓരോ വീടിനും ഒരു സ്പോണ്‍സറെ കണ്ടെത്തി ടീച്ചറുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. വെളിയനാട്ട് ഷിക്കാഗോ ആസ്ഥാനമായുള്ള ക്നാനായ കാത്തലിക് സൊസൈറ്റിയാണ് മൂന്നു വീടുകൾ സ്പോണ്‍സർ ചെയ്തത്. ഒന്നരമാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്.

കുട്ടനാട്ടിൽ ബിനുവിന്‍റെ കുടുംബത്തിന് പുറമേ മറ്റു രണ്ടു കുടുംബങ്ങൾക്കുകൂടി സുനിൽ ടീച്ചർ വീടുകൾ പണിതുനൽകി. ഇതിനുപറമെ 134-ാമത്തെ വീടിന്‍റെ നിർമ്മാണവും കുട്ടനാട്ടിൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. ഡോ.എം.എസ്. സുനിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സുവോളജി വിഭാഗം മുൻ മേധാവിയായിരുന്നു. സ്വന്തമായി ഒരു സംഘടനയില്ലാതെയാണ് ഇതിനോടകം ടീച്ചർ 133 വീടുകൾ നിർമ്മിച്ചുനൽകിയത്. കുട്ടനാടിന് പുറമെ മറ്റു പ്രളയമേഖലകളിലായി ഒൻപത് വീടുകൾ പണിതു നൽകിയിട്ടുണ്ട്.

വെളിയനാട്ട് നടന്ന ചടങ്ങിൽ ക്നാനായ കാത്തലിക് സൊസൈറ്റി മുൻ പ്രസിഡന്‍റായ ജോസ് കണിയാലി വീടിന്‍റെ താക്കോൽ കൈമാറി. ഡോ. എം.എസ്. സുനിൽ, മിഖായേൽ പള്ളി വികാരി ഫാ. ജോബി കണ്ണാലയിൽ, വെളിയനാട് പഞ്ചായത്ത് പ്രസിഡന്‍റ് സാബു തോട്ടുങ്കൽ, ജെയിംസ് തെക്കനാട്ട്, സണ്ണി, കുഞ്ഞുമോൻ, കെ.പി. ജയലാൽ എന്നിവർ പങ്കെടുത്തു.

2017-2018 കാലയളവിൽ ഷിക്കാഗോ കെ.സിഎസ് പ്രസിഡന്‍റായിരുന്ന ബിനു പൂത്തറയിലിന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഭവനനിർമ്മാണത്തിന് സാന്പത്തികസഹായം നൽകിയത്. സാജു കണ്ണന്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ, ഷിബു മുളയാനിക്കുന്നേൽ എന്നിവരായിരുന്നു മറ്റഉ കമ്മറ്റിയംഗങ്ങൾ. നാലുലക്ഷം വീതം മുതൽമുടക്കുള്ള മൂന്നു വീടുകളാണ് ഷിക്കാഗോ കെ.സി.എസ് സ്പോണ്‍സർ ചെയ്തത്.

ബിനു പൂത്തുറയിലിന്‍റെ നേതൃത്വത്തിലുള്ള മുൻ എക്സിക്യൂട്ടീവിന്‍റെ ഈ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ഷിക്കാഗോ കെസിഎസ് പ്രസിഡന്‍റ് ഷിജു ചെറിയത്തിൽ പ്രസ്താവിച്ചു.

റിപ്പോർട്ട്: ജോസ് കണിയാലി