കുവൈത്ത് സിറ്റി : അനധികൃതമായി നേടിയ ലൈസൻസുകളുടെ പരിശോധനക്കായി പ്രത്യേക ടീമിനെ നിയോഗിച്ചതായി ട്രാഫിക്ക് വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരകണക്കിന് വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകളാണ് കുവൈത്ത് ഗതാഗത വിഭാഗം റദ്ദാക്കിയത്.
ട്രാഫിക് നിയമം മറികടന്ന് അനധികൃത മാർഗങ്ങളിലൂടെ സന്പാദിച്ച ലൈസൻസുകളാണ് പിൻവലിച്ചതെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിൽ ഇളവ് നൽകിയ ജോലി തസ്തികളിൽ നിന്നും ജോലി മാറുന്പോൾ പ്രസ്തുത തസ്തികയക്ക് ഡ്രൈവിംഗ് ലൈസൻസിന് ബാധകമാണങ്കെിൽ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
അടുത്തിടെയാണ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള ഇളവിൽ നിന്ന് നഴ്സുമാരെയും പള്ളികളിൽ ബാങ്ക് വിളിക്കുന്നരെയും ഒഴിവാക്കിയത്. ഡ്രൈവർ വിസയിൽ അല്ലാതെ കുവൈത്തിൽ വരുന്നവർക്ക് ഡ്രൈവർ ലൈസൻസ് ലഭിക്കാൻ 600 കുവൈത്ത് ദിനാറിന് മുകളിൽ വരുമാനം ഉണ്ടാകണമെന്നാണ് നിയമം. കൂടാതെ രണ്ടു വർഷത്തിലധികം കുവൈത്തിലുണ്ടാവുകയും വേണം. ഡ്രൈവിംഗ് ലൈസൻസ് സന്പാദിക്കുന്നതിനായി വ്യാജ രേഖ സമർപ്പിച്ചവർക്കെതിരെ കർശന നടപടികളാണ് ട്രാഫിക്ക് വകുപ്പ് സ്വീകരിച്ച് വരുന്നത്.നിലവിൽ 16,64000 വിദേശികൾക്ക് കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുണ്ട്. പുതിയ നടപടികൾ മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് കരുതുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ലൈസൻസ് പരിശോധന: കുവൈത്ത് ഗതാഗതമന്ത്രാലയം പ്രത്യേക ടീമിനെ നിയോഗിക്കുന്നു
10:54 PM Apr 22, 2019 | Deepika.com