റവ. പി. ചാക്കോ നവതിയുടെ നിറവിൽ

11:20 PM Apr 12, 2019 | Deepika.com
ഡിട്രോയിറ്റ്: മാർത്തോമ്മ സഭയുടെ സീനിയർ വൈദികൻ റവ. പി. ചാക്കോയുടെ നവതി ആഘോഷങ്ങൾ ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിൽ നടത്തപ്പെട്ടു. വികാരി റവ. ജോജി ഉമ്മൻ ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റവ. പി. ചാക്കോയ്ക്ക് പൊന്നാട നൽകി ആദരിച്ചു. വൈസ് പ്രസിഡന്‍റ് തോംസണ്‍ ഡേവിഡ് ആശംസകൾ നേരുകയും ട്രസ്റ്റിസ് ജോർജ് കോശി, ഷാജി തോമസ് എന്നിവർ ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

മാർത്തോമ്മ സഭയുടെ സുവിശേഷകനായി 20 വർഷക്കാലം മലേഷ്യ, സിംഗപ്പൂർ, പാലക്കാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ പ്രവർത്തിച്ച റവ. പി. ചാക്കോ, സഭയുടെ പട്ടക്കാരനായി 20 വർഷം ശുശ്രൂഷ നിർവഹിച്ചു. ഇപ്പോൾ ഡിട്രോയിറ്റിൽ മകൻ ഡോ. സോമൻ ഫിലിപ്പ് ചാക്കോയോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു. മാർത്തോമ്മ സഭയുടെ ഹോസ്ക്കോട്ട് മിഷന് തുടക്കം കുറിച്ചവരിൽ ഒരാളാണ് റവ. പി. ചാക്കോ.

ഒരു വൈദികൻ എങ്ങെന ആയിരിക്കണം, എന്തായിരിക്കണം എന്നത് സ്വന്തം ജീവിതം കൊണ്ട് കാട്ടി കൊടുക്കുന്ന സമർപ്പിതനായി സുവിശേഷകനാണ് റവ. പി. ചാക്കോ. പ്രവാചക സന്ദേശം എന്ന പുസ്തകത്തിന്‍റെ രചയിതാവാണ്. മാർത്തോമ്മ സഭയുടെ പട്ടക്കാരൻ റവ. മാത്യു കെ. ജാക്സണ്‍ മരുമകനാണ്. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക റവ. പി. ചാക്കോയ്ക്ക് ആയുരാരോഗ്യ സംഖ്യങ്ങൾ നേർന്നു.

റിപ്പോർട്ട്: അലൻ ജോണ്‍