മാർജൊറി സ്റ്റോണ്‍മാൻ ഡഗ്ളസ് ഹൈസ്കൂളിൽ 2018 ഫെബ്രുവരിയിൽ നടന്ന വെടിവയ്പ്പിൽ വിദ്യാർഥികളുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു. ഉറ്റ സുഹൃത്ത് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ കഴിഞ്ഞ ആഴ്ച ഈ സ്കൂളിലെ സിഡ്നി (19) എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന്റെ പിന്നാലെയാണ് മറ്റൊരു വിദ്യാർഥി കൂടി ശനിയാഴ്ച ആത്മഹത്യ ചെയ്തത്. ഇതോടെ വെടിവയ്പ്പിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി.
ഇനിയും എത്ര കുട്ടികൾ ഈ ഷൂട്ടിന്റെ അനന്തര ഫലമായി ജീവനൊടുക്കും എന്ന് പറയാനാവില്ലെന്ന് ഗണ്‍ കണ്ട്രോൾ ആക്ടിവിസ്റ്റ് ഡേവിഡ് ഹോഗ് പറഞ്ഞു. ഗവണ്‍മെന്‍േറാ, സ്കൂൾ അധികൃതരോ ഇതിനെതിരെ എന്തു നടപടിയാണ് സ്വീകരിക്കുന്നത് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും കുട്ടികളിൽ ആത്മഹത്യ പ്രവണത പ്രകടമാക്കുന്നുണ്ടെങ്കിൽ നാഷനൽ സൂയിസൈഡ് പ്രിവൻഷൻ ലൈഫ് ലൈനുമായി 1 800 273 8255 എന്ന നന്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ