വാഷിംഗ്ടണ്‍ ഡിസി: 2016ലെ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ട്രംപിന്റെ പേരിൽ ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന രണ്ട് ആരോപണങ്ങൾ തെളിയിക്കുവാൻ 22 മാസം നീണ്ടു നിന്ന സ്പെഷൽ കൗണ്‍സിൽ റോബർട്ട് മുള്ളറുടെ അന്വേഷണങ്ങൾക്കായില്ലെന്ന് അറ്റോർണി ജനറൽ വില്യം ബാർ മാർച്ച് കോണ്‍ഗ്രസിന് നൽകിയ നാലു പേജുള്ള കത്തിൽ ചൂണ്ടിക്കാട്ടി.
ട്രംപോ, ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ടവരോ ആരും തന്നെ റഷ്യൻ ഗണ്മെന്റിന്റെ സഹായം സ്വീകരിക്കുകയോ, ഗൂഢാലോചന നടത്തുകയോ, പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും, അതോടൊപ്പം നീതി നിർവഹണത്തിൽ യാതൊരു വിധത്തിലും ട്രംപ് ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് മുള്ളറിന്േറതെന്ന് അറ്റോർണി ജനറൽ ചൂണ്ടികാട്ടി.
അറ്റോർണി ജനറലിന്റെ പ്രഖ്യാപനത്തെ തന്റെ നിരപരാധിത്വത്തിേ·ലുള്ള വിജയമാണെന്ന് ട്രംപ് ഞായറാഴ്ച പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിൽ അവകാശപ്പെട്ടു. ട്രംപിന് മേലുള്ള ആരോപണങ്ങളിൽ ട്രംപ് കുറ്റ വിമുക്തനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അറ്റോർണി ജനറലും, ഡപ്യൂട്ടി അറ്റോർണി ജനറലുമാണ് കോണ്‍ഗ്രസിന് നൽകിയ റിപ്പോർട്ട് തയാറാക്കിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
റോബർട്ട് മുള്ളർ റിപ്പോർട്ട്; വിജയം അവകാശപ്പെട്ട് ട്രംപ്
10:41 PM Mar 25, 2019 | Deepika.com