വൈറ്റ് പ്ലെയ്ൻസ്: ന്യൂയോർക്ക് റോക്ക്ലാന്റ് കൗണ്ടിയിൽ മീസെൽസ് രോഗം വ്യാപകമായതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് നടത്താത്ത വിദ്യാർഥികളെ സ്കൂളിൽ പ്രവേശിപ്പിക്കേണ്ടെന്ന് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു.
ചെസ്റ്റ്നട്ട് ഗ്രീൻ മെഡൊ വാൾഡോർഫ് സ്കൂളിലെ 44 വിദ്യാർഥികളുടെ മാതാപിതാക്കളാണ് കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി വിൻസന്റ് ബ്രി സെറ്റിയുടെ മുൻപാകെ അപ്പീൽ നൽകിയത്.
റോക്ക്ലാന്റ് കൗണ്ടിയിൽ രോഗം കണ്ടെത്തിയതിനെ തുടർന്നു കമ്മീഷനർ പട്രീഷയാണ് കുത്തിവയ്പു നടത്താത്ത കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കരുതെന്ന് നിർദേശം നൽകിയത്.
ഇതിനെതിരെയായിരുന്നു അപ്പീൽ 2000 ത്തിനുശേഷം ആദ്യമായാണ് മിസെൽസ് രോഗം ന്യൂയോർക്കിൽ വ്യാപകമായത്. 145 കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കുട്ടികൾക്കുവേണ്ടി ഹാജരായ ലോയർ ജഡ്ജിയുടെ ഉത്തരവിനെ വിമർശിച്ചു. കുട്ടികൾക്ക് താൽക്കാലിക പ്രവേശനം പോലും നിഷേധിച്ചത് അനീതിയാണെന്ന് ലോയർ പറയുന്നു.
കുട്ടികളെ പ്രതിരോധ കുത്തിവയ്പിന് നിർബന്ധിക്കുന്ന ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനുള്ള നടപടികൾ സജീവ പരിഗണനയിലാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പ്രതിരോധ കുത്തിവയ്പ് നടത്താത്ത വിദ്യാർഥികൾ സ്കൂളിൽ പ്രവേശിക്കേണ്ടതില്ലെന്ന് കോടതി
10:52 PM Mar 14, 2019 | Deepika.com