കലാകാരന്മാർക്കും ലൈബ്രറികൾക്കും കൈത്താങ്ങായി സർഗവേദി

10:30 PM Mar 14, 2019 | Deepika.com
സാൻഫ്രാൻസിസ്കോ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ കലാസാഹിത്യസംഘടനയായ സർഗവേദി, തങ്ങളുടെ രണ്ടാമത്തെ നാടകമായ പെരുന്തച്ചന്‍റെ ടിക്കറ്റ് വിൽപനയിൽനിന്നുള്ള ലാഭത്തിന്‍റെ നല്ലൊരുവിഹിതം കേരളത്തിലെ മൂന്നു പഴയ കാലത്തെ കലാകാരന്മാരുമായും പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ലൈബ്രറികളുമായും പങ്കുവച്ചു.

കേരളമാകെയുള്ള നാടകപ്രേമികൾക്ക് ആവേശമായിരുന്ന ഞാറക്കൽ ആന്‍റണി എന്ന കെ.വി ആന്‍റണി ചികിത്സക്കു സഹായംതേടുന്നതായി സർഗവേദിയെ അറിയിച്ചത് കേരളത്തിൽനിന്നുള്ള ചില നാടക പ്രവർത്തകരാണ്. നൂറുകണക്കിനു വേദികൾ പിന്നിട്ട നാടകങ്ങൾ സമ്മാനിച്ച കൈയടികൾക്കും എണ്ണമറ്റ പുരസ്കാരങ്ങൾക്കും മികച്ച നടനുള്ള സംസ്ഥാനസർക്കാരിന്‍റെ പുരസ്കാരത്തിനുമിപ്പുറം പുറന്പോക്ക് സ്ഥലത്തെ ഒറ്റമുറി വീട്ടിലിരുന്ന് കണ്ണീരിന്‍റെ കഥപറഞ്ഞപ്പോഴാണു ഒരുകാലത്ത് മലയാളനാടകവേദിയിൽ തിളങ്ങിനിന്നിരുന്ന മുൻതാരത്തിനു സർഗവേദി ഒന്നരലക്ഷംരൂപയുടെ സഹായംനീട്ടിയത്.

അഞ്ചൽ സ്വദേശിയും സംസ്ഥാനസർക്കാരിന്‍റെ മികച്ചസഹനടിക്കുള്ള അവാർഡ് ജേതാവുമായ കെ.പി.എ.സി പുഷ്പലത ഡയാലിസിസിനായി സഹായം തേടുന്ന പത്രവാർത്ത കരളലയിക്കുന്നതായിരുന്നു. നാടകവേദികളിൽ ജനമനസുകൾ കീഴടക്കിയ കേരളസർക്കാരിന്‍റെ മികച്ചനാടക സഹനടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ പുഷ്പലത 34 വർഷം നാടകരംഗത്ത് പ്രവർത്തിച്ചു. അവസാനം വൃക്കരോഗംബാധിച്ച് കിടപ്പിലായ ഈ പഴയകാല നടിയ്ക്ക് സർഗവേദി പെരുന്തച്ചൻനാടകത്തിൽനിന്നും ലഭിച്ചലാഭത്തിൽ നിന്നും ഒരു ലക്ഷം രൂപസഹായധനം നൽകി.

2008 ൽ പയ്യന്നൂർ മുരളിയുടെ ട്രൂപ്പിന്‍റെ നാടകത്തിൽ അഭിനയിച്ച് തിരിച്ചുപോകുന്പോൾ നാടകവണ്ടി മറിഞ്ഞ് തോളെല്ലുപൊട്ടി നാടകരംഗത്തുനിന്ന് വിരമിച്ചനടിയാണു പറവൂർ വാസന്തി. മുപ്പതിൽപരം വർഷംനാടകരംഗത്ത് പ്രവർത്തിച്ച വാസന്തിയ്ക്ക് 2001 ൽ കേരള ഫൈൻആർട്ട്സ് സൊസൈറ്റിനടത്തിയ കേരള പൊഫഷണൽ നാടകമത്സരത്തിൽ എറ്റവും നല്ലനടിയ്ക്കുള്ള പുരസ്കാരംലഭിച്ചിട്ടുണ്ട്. ജീവിതം വഴിമുട്ടിനിൽക്കുന്ന ഈപഴയകാലനടിയ്ക്ക് സർഗവേദി അൻപതിനായിരം രൂപതങ്ങളുടെ നാടകത്തിന്‍റെ ലാഭത്തിൽ നിന്നും നൽകുകയുണ്ടായി.


2018ലെ പ്രളയം കേരളത്തിൽജനങ്ങളുടെ ഭവനങ്ങളിലും ജീവിതങ്ങളിലും മാത്രമല്ല, സമൂഹത്തിന്‍റെ വെളിച്ചമായും അറിവുപകരുന്ന കേന്ദ്രങ്ങളായും നിലനിന്നിരുന്ന പുസ്തക ലൈബ്രറികളിലും ദുരന്തംവിതച്ചു. പല ലൈബ്രറികെട്ടിടങ്ങൾക്ക് കേടുകൾ പറ്റുകയും വിലപിടിച്ച പുസ്തകങ്ങൾ പ്രളയജലത്താൽ നശിക്കുകയും ചെയ്തു. ഈ അവസരത്തിലാണു ചെറുതെങ്കിലും തങ്ങളാൽകഴിയുന്ന സഹായവുമായി സർഗവേദിയെത്തിയത്. പ്രളയം ദുരന്തനാടാക്കിമാറ്റിയ ചേന്ദമംഗലത്തെ നായർ സമാജം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ലൈബ്രറിയ്ക്ക് അൻപതിനായിരം രൂപയുടെ പുസ്തകങ്ങളും ഗോതുരുത്ത് ലൈബ്രറിയ്ക്ക് ഇരുപത്തി അയ്യായിരംരൂപയുടെ പുസ്തകങ്ങളും സർഗവേദി ഡിസി ബുക്സിൽ നിന്നും വാങ്ങി സമ്മാനിയ്ക്കുകയുണ്ടായി.

തങ്ങളാൽ കഴിയുന്നരീതിയിൽ പഴയകാല നാടകകലാകാരന്മാർക്ക് അർഹിക്കുന്ന സഹായം ചെയ്യാൻ കഴിഞ്ഞതിലും പ്രളയദുരന്തത്തിൽ പെട്ട അറിവിന്‍റെ വെളിച്ചംപകരുന്ന പ്രസ്ഥാനങ്ങൾക്ക് ചെറിയൊരു കൈത്താങ്ങാകാൻ കഴിഞ്ഞതിലും സാൻഫ്രാൻസിസ്കോ സർഗവേദിയും പെരുന്തച്ചൻ നാടകടീംഅംഗങ്ങളും അഭിമാനിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം