ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സീറോ മലബാർ രൂപതാ വികാരി ജനറാളും, ക്നാനായ റീജണ്‍ ഡയറക്ടറുമായ മോണ്‍. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ പ്രസ് ക്ലബ് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. സാൻഹൊസെ ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. സജി പിണർക്കയിൽ, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ, പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് മധു കൊട്ടാരക്കര, ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, ട്രഷറർ സജിമോൻ ആന്റണി, ഫോമ മുൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ട്രഷറർ ഷിനു ജോസഫ്, അനിയൻ ജോർജ് (ചേന്പർ ഓഫ് കൊമേഴ്സ് ചെയർമാൻ), ജെയ്ബു കുളങ്ങര (പ്രവാസി കേരളാ കോണ്‍ഗ്രസ്), അനിൽ മറ്റത്തിക്കുന്നേൽ (ഏഷ്യാനെറ്റ് യു.എസ്.എ), റോയി മുളങ്കുന്നം (കൈരളി ടിവി), കുര്യൻ ഫിലിപ്പ് (ഹാർവെസ്റ്റ് ടിവി), പീറ്റർ കുളങ്ങര (ഷിക്കാഗോ സോഷ്യൽ ക്ലബ്), സാജു കണ്ണന്പള്ളി (ക്നാനായ വോയ്സ്), ജോഷി വള്ളിക്കളം (സിഎംഎ.), ജോർജ് പാലമറ്റം (കേരള അസോസിയേഷൻ), സ്റ്റീഫൻ ചൊള്ളന്പേൽ (ഐഎംഎ), പോൾസണ്‍ കുളങ്ങര (സെന്റ് മേരീസ് പള്ളി), ജോസഫ് മുല്ലപ്പള്ളിൽ (സിറ്റിവൈസ് കോർപ്പറേഷൻ), റ്റോമി കണ്ണാല (സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ), സ്റ്റീഫൻ കിഴക്കേക്കുറ്റ് (മിഡ്വെസ്റ്റ് അസോസിയേഷൻ), ജയൻ മുളങ്ങാട് (സംവിധായകൻ), ശിവൻ മുഹമ്മ (ഇന്ത്യാ പ്രസ് ക്ലബ്), ലിൻസ് താന്നിച്ചുവട്ടിൽ (സാഹിത്യവേദി), സണ്ണി വള്ളിക്കളം (സീറോ മലബാർ പാസ്റ്ററൽ കൗണ്‍സിൽ) എന്നിവർ പ്രസംഗിച്ചു.
കേരള എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലി സ്വാഗതവും പ്രസ് ക്ലബ് ഷിക്കാഗോ സെക്രട്ടറി പ്രസന്നൻ പിള്ള നന്ദിയും പറഞ്ഞു. ഫ്ളവേഴ്സ് ടിവി യുഎസ്എ. സിഇഒ ബിജു സക്കറിയ അവതാരകനായിരുന്നു. സംഘാടകൻ സാമൂഹ്യപ്രവർത്തകൻ, കലാകാരൻ, കർഷകൻ തുടങ്ങിയ വിവിധ നിലകളിൽ തിളങ്ങിയ ജോയിച്ചന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഏവരും അഭിപ്രായപ്പെട്ടു. മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ് ജോയി ചെമ്മാച്ചേലിന്റെ പേരിൽ ഫൊക്കാന നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ പ്രസ്താവിച്ചു.
ജോയി ചെമ്മാച്ചേലിന്റെ സുഹൃത്തുക്കളായ സജി പൂതൃക്കയിൽ, ജോർജ് തോട്ടപ്പുറം, സാബു നടുവീട്ടിൽ, ബിജു തുരുത്തുമാലിൽ, ജോണ്സണ് വാരിയത്ത്, ജോസ് പിണർക്കയിൽ, ജോസ് മണക്കാട്ട്, സിബി കൈതക്കത്തൊട്ടിയിൽ, ജെയിൻ മാക്കീൽ, നാരായണൻ കുട്ടപ്പൻ, സിബി ആലുംപറന്പിൽ, സണ്ണി ഈരൂരിക്കൽ, ജോബ് മാക്കീൽ, ബിജു അഞ്ചങ്കുന്നത്ത്, ജൂബി വള്ളിക്കളം, മോനു വർഗീസ് തുടങ്ങിയവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. നേർത്ത് അമേരിക്കയിലെ മലയാളി സമൂഹം കണ്ടതിൽ വച്ചു ഏറ്റവും വലിയ ജനക്കൂട്ടം രണ്ടുദിവസമായി നടന്ന മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തതുതന്നെ ജോയിച്ചന്റെ സ്വീകാര്യതയുടെ തെളിവായിരുന്നുവെന്ന് ഏവരും അഭിപ്രായപ്പെട്ടു.
റിപ്പോർട്ട് : ജോസ് കണിയാലി