ദമാം: ജമ്മു കാശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കെതിരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ ഒഐസിസി ദമാം റീജണൽ കമ്മിറ്റി അപലപിച്ചു. നാൽപതോളം ജവാന്മാരുടെ ജീവനെടുത്ത രാജ്യത്തെ നടുക്കിയ ക്രൂരമായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വീരമൃത്യുവരിച്ച കുടുംബാംഗങ്ങളുടെ ദുഖത്തിലും രാജ്യത്തിന്റെ നഷ്ടത്തിലും ഒഐസിസി പങ്കുചേരുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി സേവനമനുഷ്ഠിക്കുന്ന ജവാന്മാരുടെ ജീവൻ ഏറെ വിലപ്പെട്ടതാണ്. ഇന്ത്യയുടെ അതിർത്തി കാക്കുന്ന സൈനികരെ നിഷ്ടൂരമായി കൊലപ്പെടുത്തിയ ജെയ്ഷെ മുഹമ്മദുൾപ്പെടെയുള്ള ഭീകര സംഘടനകൾക്കുനേരെ ലോക രാഷ്ട്രങ്ങളുമായി കൈകോർത്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുവാൻ സർക്കാർ തയാറാകണം. ഭീകര സംഘടനകളുടെ പ്രവർത്തനം ഇന്ത്യൻ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയുവാൻ അധികാരികൾക്ക് സാധിക്കണം.
രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണം. ഒപ്പം, സൈനികരുടെ സുരക്ഷയും ഉറപ്പ് വരുത്തണം. അതിർത്തിക്കപ്പുറത്ത് നിന്നുകൊണ്ട് നമ്മുടെ രാജ്യത്തെ ശിഥിലമാക്കുവാൻ ശ്രമിക്കുന്ന ഭീകരസംഘടനകൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവരെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടി ഒറ്റപ്പെടുത്തുവാൻ നമുക്ക് കഴിയണമെന്നും വീരമൃത്യു വരിച്ച ജവ·ാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും പരിക്കേറ്റ ജവാന്മാർക്ക് എത്രയും വേഗം സുഖപ്പെടുവാൻ പ്രാർഥിക്കുന്നതായും ഒഐസിസി ദമാം റീജണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ. സലിമും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
പുൽവാമ ഭീകരാക്രമണം: ദമാം ഒഐസിസി അപലപിച്ചു
06:55 PM Feb 15, 2019 | Deepika.com