ഫെബ്രുവരി 11 തിങ്കളാഴ്ചയായിരുന്നു സംഭവം. ആഷ്ലി (27), ഭർത്താവ് റാൻഡി (54)ഇവരുടെ പിഞ്ചുകുഞ്ഞ്, ആഷ്ലിയുടെ മാതാവിന്റെ അമ്മ ലിഡിയ(72), പിതാവ് കാർലോസ് (74) എന്നിവരാണ് വെടിയേറ്റു മരിച്ചത്
റാൻഡിയാണ് ഇവരെ വെടിവച്ചതെന്നും ആഷ്ലിയുടെ മാതാവ് ലിഡിയ മുറിയിൽ കയറി വാതിൽ അടച്ചതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടതായും ഷെറിഫ് പറഞ്ഞു.
ആഷ്ലിയുടെ മാതാവാണ് വിവരം പോലീസിനെ അറിയിച്ചത്. വെടിവച്ച തോക്ക് വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മൂന്നു പേർ വീടിനകത്തും, രണ്ടു പേർ വീടിനു പുറത്തുമാണ് വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. വെടിവയ്ക്കാൻ പ്രേരിപ്പിച്ച കാരണം പോലീസ് അന്വേഷിച്ചു വരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ