കുവൈത്ത് : ബാബറി മസ്ജിദ് അനുസ്മരണ ദിനത്തിൽ ’’വികലമാക്കപ്പെടുന്ന ഇന്ത്യൻ ചരിത്രം’’ എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരളാഘടകം ഫർവാനിയ മെട്രോ ഹാളിൽ സെമിനാർ സംഘടിപ്പിച്ചു.
ബാബറി മസ്ജിദ് തകർത്തതിലൂടെ ആർഎസ്എസ് ഇന്ത്യയുടെ മതേതരത്വത്തെയും ബഹുസ്വരതയേയും ഇല്ലായ്മ ചെയ്യനാണ് ശ്രമിച്ചത്. ഇന്ത്യയുടെ യഥാർത്ഥ സംസ്കാരങ്ങളെയും ചരിത്രങ്ങളെയും തകർകുന്നത് വഴി രാജ്യത്തെ മനുവാധത്തിലധിഷ്ഠിതമായ ഒരു ഹിന്ദു രാഷ്ട്ര രൂപീകരണം എന്ന സംഘപരിവാർ അജണ്ട നടപ്പിലാക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇത്തരത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ കയറൂരി വിടുകയാണെങ്കിൽ അവർ രാജ്യത്തെ വിഘടിപ്പിക്കുയും ശിഥിലമാക്കുകയും ചെയ്യുമെന്നും അതുകൊണ്ടു ഈ പൊതുശത്രുവിനെതിരെ എല്ലാ മതേതരത്വ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
സോഷ്യൽ ഫോറം കേരള പ്രസിഡന്റ് സകരിയ ഇരട്ടി സെമിനാർ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സഫീർ തിരുവനന്തപുരം വിഷയം അവതരിപ്പിച്ചു. പരിപാടിയിൽ ചാക്കോ ജോർജുകുട്ടി (ഒഐസിസി ), മുനീർ തുരുത്തി (കെകഐംഎ), ജംഷിക് പി വി(കിഫ്), മുബാറക് കന്പ്രത് (ആം ആദ്മി), ഹംസ പയ്യന്നൂർ( വൈസ് ചെയർമാൻ , മെട്രോ മെഡിക്കൽ), ടോം ജേക്കബ്(വേൾഡ് മലയാളി ഫെഡറേഷൻ ), കലാശ്രീ അഷ്റഫ് കാളത്തോട്, ഹാരിസ് ബാഖവി (കെ എം സി ടി) എന്നിവർ പങ്കെടുത്തു. സെമിനാർ സമാപനം സോഷ്യൽ ഫോറം സെൻട്രൽ പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് നിർവഹിച്ചു.
സെമിനാർ സംഘടിപ്പിച്ചു
09:47 PM Dec 09, 2018 | Deepika.com