വാഷിംഗ്ടണ്‍: യുഎസ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായി കലിഫോർണിയായിൽ നിന്നുള്ള കെവിൻ മെക്കാർത്തി തെരഞ്ഞെടുക്കപ്പെട്ടു.
നവംബർ 14നു നടന്ന പാർട്ടി പ്രതിനിധികളുടെ സമ്മേളനത്തിൽ കണ്‍സർവേറ്റീവ് ജിം ജോർഡാനെ 116 വോട്ടുകൾക്ക് തോൽപിച്ചാണ് കെവിൻ മെക്കാർത്തി വിജയിച്ചത്. 159 വോട്ടുകൾ കെവിനു ലഭിച്ചപ്പോൾ 43 വോട്ടുകൾ കൊണ്ട് ജോർഡാന് തൃപ്തിപ്പെടേണ്ടി വന്നു.
ന്യൂനപക്ഷ വിപ്പായി കോണ്‍ഗ്രസ് അംഗം സ്റ്റീവ് സ്കാലിസിനേയും റിപ്പബ്ലിക്കൻ കോണ്‍ഫറൻസ് ചെയർവുമണായി ലിസ് ചെനിയേയും തെരഞ്ഞെടുത്തു. മെക്കാർത്തിയുടെ തട്ടകമായ കലിഫോർണിയയിലെ നിരവധി സീറ്റുകൾ റിപ്പബ്ലിക്കൻസിൽ നിന്നും ഡമോക്രാറ്റുകൾ പിടിച്ചെടുത്തു.
യുഎസ് ഹൗസ് ആംഡ് സർവീസ് കമ്മിറ്റി ചെയർമാൻ മാക്ക് കോണ്ബെറി (ടെക്സസ്)യാണ് മെക്കാർത്തിയുടെ പേർ നിർദേശിച്ചത്. 2020ലെ തെരഞ്ഞെടുപ്പിൽ യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നേടി കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തെരഞ്ഞെടുപ്പിനുശേഷം മെക്കാർത്തി ഉറപ്പു നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കെവിൻ മെക്കാർത്തി യുഎസ് ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ നേതാവ്
09:22 PM Nov 15, 2018 | Deepika.com