2017ൽ അധികാരത്തിലെത്തിയതിനുശേഷം പ്രസിഡന്റ് ട്രംപ് ആദ്യമായാണ് പരമോന്നത സിവിലിയൻ ബഹുമതി നൽകുന്നത്. നവംബർ 16ന് വൈറ്റ്ഹൗസിൽ ചേരുന്ന പ്രത്യേക സദസിൽ അവാർഡ് വിതരണം ചെയ്യും.
മയക്കു മരുന്നിനടിമയായവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഡോ. മിറിയം നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് അവാർഡിനു തെരഞ്ഞെടുക്കപ്പെട്ടത്. 1945 ൽ ടെൽഅവീവിൽ ജനിച്ച മിറിയം (73) ജെറുശലേം ഹിബ്രു യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ടെൽഅവീവ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്നും മെഡിക്കൽ ബിരുദവും നേടി.
റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡ്രഗ് അഡിക്ഷനിൽ പ്രത്യേക പരിശീലനം നേടിയ മിറിയം ലാസ് വേഗസിൽ മിറിയം ആന്റ് ഷെൽഡൻ റിസേർച്ച് ക്ലിനിക്ക് ആരംഭിച്ചു. തുടർന്ന് മയക്കുമരുന്നിനടിമകളായവരെ പുനരുദ്ധരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്.
മനുഷ്യാവകാശ പ്രവർത്തക സമർപ്പിതയായ ഡോക്ടർ തുടങ്ങിയ വിശേഷണങ്ങളാണ് വൈറ്റ് ഹൗസ് ഇവർക്ക് നൽകിയത്.ഇങ്ങനെ ഒരവാർഡിന് തന്നെ തിരഞ്ഞെടുത്തതിന് പ്രസിഡന്റ് ട്രംപിനോടു ഇവർ നന്ദി അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ