ലോക മലയാള ദിനാചരണം നവംബർ പത്തിന് മസ്കറ്റിൽ

03:19 AM Nov 07, 2018 | Deepika.com
മസ്കറ്റ്: കേരള സംസ്ഥാന സർക്കാർ ആഗോള തലത്തിൽ ഭാഷാടിസ്ഥാനത്തിൽ മലയാളികളെ ഒരു ഏകീകൃത പ്രവർത്തനത്തിന്‍റെ ഭാഗമാക്കുന്ന പദ്ധതിയായ ന്ധഭൂമി മലയാളംന്ധ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തുടക്കമിട്ടിരുന്നു. ’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിനകത്തും പുറത്തും നവംബർ 1 ’ലോക മലയാളദിനം’ ആയി വ്യാപകമായി ആചരിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒമാന്‍റെ തലസ്ഥാനമായ മസ്കറ്റിൽ നവംബർ പത്തിന് 7ന് മലയാള ദിനാചരണം സംഘടിപ്പിക്കുന്നു. ഡാർസയിറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടി പർപ്പസ് ഹാളിലാണ് പരിപാടികൾ.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരമാവധി മലയാളികളെ ഒരേ സമയം പരിപാടിയിൽ പങ്കാളികളാക്കുക എന്നിവയാണുദ്ദേശിക്കുന്നത്. കേരളം അഭിമുഖീകരിച്ച അതിഭീകരമായ പ്രകൃതി ദുരന്തത്തിന്‍റെയും തുടർച്ചയായി നടക്കുന്ന നാടിന്‍റെ പുനർനിർമാണ പ്രക്രിയയുടേയും പശ്ചാത്തലത്തിൽ ഇത്തരമൊരു കാന്പയിന് വലിയ സമകാലിക പ്രാധാന്യവും കൈവരുന്നുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തെ കൈ കോർത്തു കൊണ്ട് ലോകമെന്പാടുമുള്ള മലയാളികൾ കൂടി ചേർന്നാണ് അതിജീവിച്ചത്. ബൃഹത് കേരളത്തിന്‍റെ ഈ ഐക്യവികാരം, അതിന്‍റെ വിവിധ സാധ്യതകൾ ഇവയൊക്കെ കൂടി ഉൾക്കൊണ്ടുകൊണ്ടാകും ഈ പദ്ധതി നടപ്പിലാക്കുക. മലയാളിയുടെ ലോകഭൂപടം നിർമിക്കുകയും അതു വിശാലകേരളസമൂഹത്തിന്‍റെ കരുത്തിന്‍റെ പ്രതീകമായി അടയാളപ്പെടുത്തുകയും ചെയ്യപ്പെടും.

ഈ കാന്പയിന്‍റെ ഭാഗമായി മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഒമാനിലും മലയാള ദിനാചരണം സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ 2018 നവംബർ ഒന്നു മുതൽ പത്ത് വരെ വിവിധ മേഖലകളിൽ പരമാവധി മലയാളികളെ അണി നിരത്തിക്കൊണ്ടും മലയാളി കൂട്ടായ്മകൾ വലിയ രീതിയിൽ സംഘടിപ്പിച്ചു കൊണ്ടും മലയാളഭാഷാപ്രതിജ്ഞ ചൊല്ലുന്ന പരിപാടി ആയിരിക്കും മുഖ്യമായും നടക്കുക. പ്രമുഖ എഴുത്തുകാരനും പ്രവസിമലയാളിയുമായ സച്ചിദാനന്ദനാണ് ഇതിനായുള്ള പ്രതിജ്ഞ തയാറാക്കിയിരിക്കുന്നത്. ഒമാനിൽ സൂർ, നിസ്വ, സോഹാർ, റുസ്താക്, സലാല എന്നിവിടങ്ങളിലെല്ലാം പരിപാടികൾ സംഘടിപ്പിക്കുന്നതായി മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. മസ്കറ്റിൽ നവംബർ പത്തിനായിരിക്കും പരിപാടി നടക്കുക. ലോക കേരള സഭാംഗങ്ങൾ, ഒമാനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രവർത്തകർ, സാഹിത്യകാരൻമാർ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തുറകളിലെ മലയാളികളെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി മലയാളം മിഷൻ ഒമാൻ ചാപ്റ്റർ കോ ഓർഡിനേറ്റർ സന്തോഷ് കുമാർ (97537211) നിർവാഹക സമിതി അംഗം സരസൻ മാസ്റ്റർ (92261684) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സേവ്യർ കാവാലം