ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ മിഷൻ പ്രവർത്തനങ്ങളുടെയും പോഷക സംഘടനകളുടെയും പുതിയതായി ആരംഭിക്കുവാൻ പോകുന്ന പ്രവർത്തനങ്ങളുടെയും ഏകോപന കേന്ദ്രമായിട്ടാണ് ഈ സെന്റർ പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ അറ്റ്ലാന്റയിൽ നിലവിലുള്ള രണ്ട് മാർത്തോമ്മാ ഇടവകളും ഒന്നിച്ചു പുതിയ ദേവാലയത്തിലായിരിക്കും തുടർന്ന് ആരാധന നടത്തുക എന്നും ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് അറിയിച്ചു.
ഡിസംബർ 27, 28 (വ്യാഴം, വെള്ളി) തീയതികളിൽ വൈകിട്ട് ആറു മുതൽ എട്ടു വരെ ഡോ. മാർട്ടിൻ അൽഫോണ്‍സിന്റെ നേതൃത്വത്തിൽ ഭദ്രാസന കണ്വൻഷൻ നടത്തപ്പെടും. 29 രാവിലെ 10 മുതൽ 1 മണി വരെ ഭദ്രാസനത്തിലെ യുവജനങ്ങൾക്കായി ഒരു പ്രത്യേക യൂത്ത് മീറ്റിംഗും, വൈകിട്ട് 6 മുതൽ വിപുലമായ എക്യൂമെനിക്കൽ ഡിന്നറും, 30 ഞായറാഴ്ച രാവിലെ 9.30 മുതൽ വി. കുർബാന ശുശ്രൂഷയും നടത്തപ്പെടും.
ഭദ്രാസന പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന ഭദ്രാസന ബിഷപ് ഡോ. മാർ ഫിലക്സിനോസിന്റെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിന്റെ രജത ജൂബിലി കൊണ്ടാടുന്ന വർഷം തന്നെ ഇത്രയും വലിയ പ്രൊജക്ട് നടപ്പിലാക്കുവാൻ സഹായിച്ചവരെയും സഹായിച്ചുകൊണ്ടിരിക്കുന്നവരെയും മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത അഭിനന്ദനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. അനു എബ്രഹാം (770 342 8071) , റവ. സ്കറിയ വർഗീസ് (770 935 1223)
റിപ്പോർട്ട്: ഷാജി രാമപുരം