ടെക്സസ്: പള്ളിയിൽ പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു മകൻ പിതാവിനെ കുത്തികൊന്നു. കഴിഞ്ഞ ഞായറാഴ്ച ടെക്സസ് ടയ്ലർ സ്മിത്ത് കൗണ്ടിയിൽ സംഭവം. ഞായറാഴ്ച പള്ളിയിൽ പോകാൻ വിസമതിച്ചതിനെ തുടർന്നു പിതാവും മകനും തമ്മിൽ തർക്കം നടക്കുകയും പിന്നീട് അത് കൊലപാതകത്തിൽ കലാശിക്കുകമായിരുന്നു. ബഹളം കേട്ടതിനെ തുടർന്നു സമീപവാസിയാണു പൊലീസിനെ വിവരം ആദ്യം അറിയിച്ചത്.
ടയ്ലർ ഹൈയർ ഡയമൻഷ്യൽ മിനിസ്ട്രി ചർച്ചിലെ അംഗങ്ങളാണിരുവരും. ഇരുപത് വയസുള്ള മകൻ പാട്രിക് ക്രൗഡർ ജൂനിയറാണ് പോലീസ് പിടിയിലായത്. യുവാവിനെതിരെ ഇതിനു മുൻപ് പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്തു ജയിലിലടച്ച പ്രതിക്കു 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. കൊല്ലപ്പെട്ട പിതാവ് ക്രൗഡറും ഭാര്യയും അഞ്ചുമക്കളും ഒരുമിച്ചാണു വീട്ടിൽ താസമിച്ചിരുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ടെക്സസിൽ പിതാവിനെ മകൻ കുത്തി കൊലപ്പെടുത്തി
10:51 PM Oct 16, 2018 | Deepika.com