അനേകായിരം സ്ത്രീകളിൽ നിന്നും കന്യകാമറിയത്തെ ഈശോയുടെ അമ്മയായി തിരഞ്ഞെടുത്തതിന്റെ കാരണങ്ങൾ റവ. ഫാദർ ദേവസ്യ കാനാട്ട് വിവരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ കൊളംന്പസ് കത്തോലിക്കാ രൂപതാ മെത്രാൻ മാർ ഫ്രഡറിക് ഫ്രാൻസിസ് ക്യാബൽ വിശിഷ്ടാഥിതിയായിരുന്നു. അദ്ദേഹം വേദോപദേശ ക്ലാസ്സുകളിലെ ഉന്നത വിജയികൾക്കും, നൂറു ശതമാനം ഹാജരായവർക്കും, പിക്നിക്കിലെ വിജയികളായ ന്ധനീരാളിന്ധ ടീമിനും, കൊളംബസ് നാസറാണി ക്രിക്കറ്റ് കപ്പ് വിജയികളായ ന്ധകൊളംബസ് തണ്ടേഴ്സ്ന്ധ ടീമിനും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഈ വർഷത്തെ കൊളംന്പസ് നസ്രാണി അവാർഡ് കരസ്ഥമാക്കിയ ബിനോയ് റപ്പായിയെ വേദിയിൽ ആദരിച്ചു. പാരിഷ് കൗണ്‍സിൽ കമ്മിറ്റി തീരുമാനിച്ചത് പോലെ വളരെ ചെലവ് ചുരിക്കിയാണ് ഇത്തവണത്തെ തിരുനാൾ നടത്തിയത്. അതിലൂടെ കുറച്ചു തുക കേരളത്തിലെ പ്രളയക്കെടുതി മൂലം ദുഃഖം അനുഭവിക്കുന്നരെ സഹായിക്കാനായി വിനയോഗിക്കുവാൻ തീരുമാനിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം