രണ്ടു വയസുള്ള കുട്ടി വീടിനുപുറത്ത്; മദ്യ ലഹരിയിലായിരുന്ന മാതാവ് അറസ്റ്റിൽ

11:05 PM Sep 20, 2018 | Deepika.com
ഒക്കലഹോമ: രണ്ടു വയസുള്ള കുട്ടിയെ വീടിനു പുറത്ത് കറങ്ങി നടക്കുന്നതു ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പോലീസ് വീടിനകത്ത് മദ്യലഹരിയിലായിരുന്ന മാതാവിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഡയപ്പർ മാത്രം ധരിച്ചു പുറത്തിറങ്ങിയ കുട്ടിയെ അയൽക്കാർ പോലീസിൽ ഏൽപിച്ചു. 23 വയസുള്ള മാതാവ് ജോർദൻ അബർനതിയെ നോർത്ത് വെസ്റ്റ് 164 മേയ് അവന്യുവിലുള്ള വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

വൃത്തിഹീനമായ വീടിനകത്ത് ചീഞ്ഞു നാറുന്ന ബെഡ്ഷീറ്റുകളും മലിനമായ ഡയപ്പറുകളും കണ്ടെത്തിയെന്നും മാതാവിനെ ചോദ്യം ചെയ്തപ്പോൾ കുട്ടി എവിടെയാണെന്ന് വ്യക്തമായി പറയുവാൻ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് പറഞ്ഞു. കുട്ടിയെ ചൂഷണം ചെയ്തതിനാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ജീവൻ അപകടത്തിലാകും വിധം ഒറ്റയ്ക്ക് പുറത്തു വിടുന്നത് ഗുരുതരമായ കുറ്റമാണെന്നും പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ