ന്യൂയോർക്ക്: പ്രസിദ്ധ സിനിമ നടനും സംവിധായകനും നിർമാതാവും ഫൊക്കാനയുടെ സന്തതസഹചാരിയുമായ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
ഫൊക്കാനയുടെ പല കേരള കണ്വൻഷനുകളിലും അദ്ദേഹം പങ്കെടുത്തിടുണ്ട്. മലയാള സിനിമക്കൊപ്പം ഒരു കാലത്ത് ഏറ്റവും കൂടുതൽ അന്യഭാഷാ ചിത്രങ്ങളും ചെയ്തിരുന്ന മലയാള നടനായിരുന്നു ക്യാപ്ടൻ രാജു. തമിഴിൽ മാത്രം അറുപതിലധികം ചിത്രങ്ങളിലാണ് ക്യാപ്ടൻ രാജു അഭിനയിച്ചത്. തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം തന്റെ കഴിവു തെളിയിക്കാൻ ക്യാപ്റ്റന് സാധിച്ചു.
സൈനികന്റെ കൃത്യനിഷ്ഠതയും കഠിനാധ്വാനവുമായിരുന്നു ക്യാപ്റ്റൻ രാജുവിന്റെ കൈമുതൽ. മലയാള സിനിമയിലെ എല്ലാവരുമായി ഒരുപോലെ വ്യക്തിബന്ധം കാത്തസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. . തീർത്തും ക്ലീൻ ഇമേജുമായി ക്യാപറ്റൻ രാജു മടങ്ങുന്പോൾ, അരിങ്ങോടരും പവനാഴിയും തൊട്ടുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എക്കാലവും മലയാള സിനിമയിലും മലയാളികളുടെ മനസിലിലും നിറഞ്ഞു നിൽക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ പി. നായരും സെക്രട്ടറി ടോമി കോക്കാട്ടും അഭിപ്രായപ്പെട്ടു. ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോർഡും അഗാധ ദുഃഖം രേഖപ്പെടുത്തി.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
10:26 PM Sep 18, 2018 | Deepika.com