ഫുജൈറ: കോതമംഗലം വട്ടടുപാറ പള്ളിമാവിൽ വർഗീസിന്റെ മകൻ ഷൈജു (പാസ്പോർട്ട് നന്പർ എൽ 3488 833) യുഎഇയിലെ ഫുജൈറ ദിബയിലെ ഒരു മിനറൽ വാട്ടർ കന്പനിയിലെ തൊഴിലാളിയായിരുന്നു. മാസങ്ങൾക്കു മുന്പ് ഏപ്രിൽ 26ന് ജോലിക്കിടെ തളർന്നു വീഴുകയും തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ദിബ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ നല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ഹോസ്പിറ്റൽ അധികൃതരുമായും ഇന്ത്യൻ എംബസിയുമായും ഇടപെടുകയും തുടർ ചികിത്സക്ക് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യാത്രാ ചെലവടക്കമുള്ള കാര്യങ്ങളിൽ എംബസിയുടെ സഹായത്തോടെ 23 തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുകയാണുണ്ടായത്. നാട്ടിലെ തുടർ ചികിത്സയടക്കമുള്ള കാര്യങ്ങളിൽ സർക്കാരുമായി നേരിട്ടിടപെടാനുള്ള ശ്രമത്തിലാണ് കൈരളി സെൻട്രൽ കമ്മിറ്റി.
കോമ സ്റ്റേജിൽ കിടക്കുന്ന ഇതുപോലത്തെ രോഗികളെ പോലുംനാട്ടിലെത്തിക്കുന്നതിനു വിമാന ടിക്കറ്റ് അഞ്ചിരട്ടിയാക്കിയ എയർ ഇന്ത്യയുടെ നടപടിയിലുള്ള പ്രതിഷേധം കൈരളി ഭാരവാഹികൾ അറിയിച്ചു.
അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന ഷൈജു വർഗീസിനെ നാട്ടിലെത്തിച്ചു
09:54 PM Jul 23, 2018 | Deepika.com