സെന്റ് തോമസ് രൂപതാ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോർജ് മാളിയേക്കൽ സന്ദേശം നൽകി. റയൻ തച്ചിൽ, ക്രിസ്ടി സണ്ണി എന്നിവർ സീറോ മലബാറിൽനിന്നും തങ്ങൾക്ക് ലഭിച്ച പ്രചോദനങ്ങളും നേട്ടങ്ങളുമടങ്ങുന്ന അനുഭവങ്ങൾ പങ്കുവച്ചു. അതിനുശേഷം ഈ ഇടവകയിൽ അംഗത്വം ലഭിച്ചിട്ട് 25 വർഷവും അതിനുമേലെയും പൂർത്തീകരിച്ച പയനിയേഴ്സിനെ രൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ടും കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിലും മറ്റു വൈദികരും ഇടവകസമൂഹത്തിനു മുന്പാകെ ആദരിച്ചു. ഡോ. ഈനാസ് തയ്യാറാക്കിയ ’ദി സീറോ മലബാർ സ്റ്റോറി ഓഫ് ഷിക്കാഗോ മെട്രോപോളിസ്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടത്തുകയും ആദ്യത്തെ പകർപ്പ് ജോയിപ്പിതാവിനു നൽകുകയും ചെയ്തു.
പാരിഷ് ഹാളിൽ ഈശ്വരപ്രാർഥനയ്ക്കു ശേഷം രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് നിലവിളക്കു തെളിച്ചു പ്രസുദേന്തി നൈറ്റ് ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ട അതിഥിയായിരുന്ന കടത്തുരുത്തി എംൽഎ അഡ്വ. മോൻസ് ജോസഫ്, വികാരി റവ. ഡോ.അഗസ്റ്റിൻ പാലക്കാപറന്പിൽ, അസി. വികാരി ഫാ. നിക്കോളാസ്, ഫാ. ജോണിക്കുട്ടി പുലീശേരി, തിരുനാൾ കോർഡിനേറ്റർ ജോസഫ് ചാമക്കാല, കൈക്കാര·ാരായ പോൾ വടകര, ജോർജ് അന്പലത്തുങ്കൽ, സിബി പാറേക്കാട്ട്, ലൂക്ക് ചിറയിൽ, ജോ കാണിക്കുന്നേൽ, കൾച്ചറൽ അക്കാഡമി ഡയറക്ടർ ലിൻസി വടക്കുംചേരി, റാണി കാപ്പൻ, ഷെന്നി പോൾ, ബീന വള്ളിക്കളം, ലിസ റോയി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ശ്രീവിദ്യ ആവിഷ്ക്കരിച്ച് സീറോ മലബാർ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തത്തോടെ പരിപാടികൾ അരങ്ങുതകർത്തു. തുടർന്ന് രണ്ടുമണിക്കൂറോളം നീണ്ടുനിന്ന സ്കിറ്റിൽ വി. തോമാശ്ലീഹാ ഭാരതത്തിൽ വന്നതുമുതൽ ഇന്നുവരെയുള്ള സഭാചരിത്രത്തിന്റെ കാതലായ ഭാഗങ്ങളുടെ അതി മനോഹരമായ ദൃശ്യാവിഷ്ക്കരണം വിസ്മനീയകരമായിരുന്നു. ഇടവകയുടെ 14 വാർഡുകളിലെ പ്രായഭേദമന്യേയുള്ള ആളുകളാണ് ഈ നാടകത്തിൽ അഭിനയിച്ചത് എന്നത് വളരെ അഭിമാനകരമാണ്.
റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്