ന്യുയോർക്ക്: അടുത്ത ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുമെന്ന് മുതിർന്ന നേതാവ് ലീല മാരേട്ട്. സംഘടനക്കു പുതിയ ലക്ഷ്യബോധവും കർമ്മപരിപാടികളും നൽകാൻ തനിക്കാവുമെന്ന് ഉത്തമ ബോധ്യമുണ്ട്. ഫൊക്കാനയുടെ ന·യും വളർച്ചയും ആഗ്രഹിക്കുന്നവർ തന്നെ പിന്തുണക്കുമെന്ന് ഉറപ്പുണ്ട്.
ഇത്തവണ പ്രസിഡന്റ് പദത്തിലേക്കു പരാജയപ്പെടുമെന്നു കരുതിയതല്ല, പക്ഷേ പരാജയപ്പെട്ടതു കൊണ്ട് പിന്നോക്കം പോകാനൊന്നും ഉദ്ദേശിക്കുന്നില്ലെന്നും സംഘടനയിൽ ശക്തമായി നിലകൊണ്ട് പുതിയ ഭാരവാഹികൾക്കൊപ്പം പ്രവർത്തിക്കുമെന്ന് ലീല മാരേട്ട് പറഞ്ഞു.
1981ൽ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവർത്തനങ്ങൾ കൊണ്ട് അമേരിക്കൻ മലയാളികളുടെ മനസിൽ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. ഫൊക്കാന നിലവിൽ വന്ന സമയം തൊട്ട് സംഘടനയുടെ പദവികൾ ഏറ്റെടുത്തും പ്രവർത്തനത്തിലൂടെ ആ പദവിയിൽ നീതി പുലർത്തിയും അമേരിക്കൻ മലയാളികൾക്ക് മാതൃകയാവാൻ ലീല മാരേട്ട് ശ്രമിച്ചിരുന്നു.
ഫൊക്കാനയിലെ വിമെൻസ് ഫോറം ചെയറെന്ന നിലയിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പല പദ്ധതികളും കൊണ്ടുവന്നു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മുഖ്യവിഷയമാക്കി സെമിനാറുകളും സിപിആർ ട്രെയിനിംഗുകളും ഓർഗൻ ഡോണർ രജിസ്ട്രറിയും പൂക്കളമത്സരം പാചകമത്സരം തുടങ്ങിയവയും ലീല മാരേട്ട് സംഘടിപ്പിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ട് മൽസരിക്കുന്നു
11:01 PM Jul 13, 2018 | Deepika.com