ജിദ്ദ: കരിപ്പൂരിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ, സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള വിവിധ വിമാനകന്പനികൾ തയാറായിട്ടും അനുമതി നൽകാതെ സിവിൽ ഏവിയേഷൻ വകുപ്പും എയർപോട്ട് അതോറിറ്റിയും അനുവർത്തിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കരിപ്പൂർ എയർപോട്ട് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത് പ്രവാസികളോടുള്ള അവഗണനയാണെന്നും സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ജിദ്ദ ബലദ് കെഎംസിസി കമ്മിറ്റി ആവശ്യപ്പട്ടു.
സൗദിയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന മലബാറിൽ നിന്നുള്ള പ്രവാസികളെയും ഹജ്ജ്ഉംറ യാത്രികരെയും പ്രതികൂലമായി ബാധിക്കുന്ന യാത്രാ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ശക്തമായ പ്രക്ഷോഭത്തിന് ബഹുജന സംഘടനകൾ രംഗത്തിറങ്ങണമെന്നും സംസ്ഥാന സർക്കാർ സർവകക്ഷി പ്രതിനിധി സംഘത്തെ അയച്ചു കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ആക്ടിംഗ് പ്രസിഡൻറ് ശംസുദ്ധീൻ പായേത്ത് അദ്ധ്യക്ഷം വഹിച്ചു.സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അരിന്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്തു. നാസർ ഒളവട്ടൂർ, സൈതലവി മൗലവി, ടി.ടി.അശ്റഫ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അഷറഫ് കളത്തിങ്ങൽ പാറ സ്വാഗതവും അസീസ് പൂക്കോടൻ നന്ദിയും പറഞ്ഞു. ഈ വർഷത്തെ സി.എച്ച്. സെന്റർ ശിഹാബ് തങ്ങൾ റിലീഫ് ഫണ്ടുകൾ അരിന്പ്ര അബൂബക്കർ ഏറ്റുവാങ്ങി.
റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ
കരിപ്പൂർ എയർപോട്ട്: സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെഎംസിസി
10:56 PM Jul 12, 2018 | Deepika.com