കെന്റകി: അമേരിക്കയിലെ കെന്റകിയിലെ പബ്ലിക് സ്കൂളുകളിൽ ബൈബിൾ കോഴ്സുകൾ തിരികെ കൊണ്ടുവരുവാൻ അനുവാദം നൽകികൊണ്ട് ഗവർണർ മാറ്റ് ബെവിൻ ഒപ്പുവച്ചു നിയമമാക്കിയ ബിൽ പ്രാബല്യത്തിൽ വന്നു. ഇക്കഴിഞ്ഞ ജൂലൈ 5നു ന്ധബൈബിൾ ലിറ്ററസി ബിൽ’ എന്ന പേരിലാണ് ബിൽ പ്രാബല്യത്തിൽ എത്തിയത്. ബൈബിളിന്റെ ഉള്ളടക്കത്തെക്കുറിച്ചും, ബൈബിളിൽ പറഞ്ഞിരിക്കുന്ന വ്യക്തികളെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ നിയമമാക്കിയിരിക്കുന്നത്. ഹീബ്രുവിലുള്ള വിശുദ്ധ ലിഖിതങ്ങളും, പഴയപുതിയ നിയമങ്ങളും പഠിപ്പിക്കുവാനുള്ള അനുവാദമാണ് നൽകിയിരിക്കുന്നത്.
ജൂണ്‍ 26ന് ഫ്രാങ്ക്ഫർട്ടിലെ കാപ്പിറ്റോൾ റോട്ടുണ്ടായിൽ നടന്ന ചടങ്ങിൽ വച്ചാണ് ക്രൈസ്തവ വിശ്വാസിയായ ഗവർണർ ബെവിൻ ബില്ലിൽ ഒപ്പുവച്ചത്. എന്തുകൊണ്ടാണ് മറ്റുള്ള സംസ്ഥാനങ്ങളും, രാജ്യവും ഈ മാതൃക പിന്തുടരുന്നില്ലായെന്ന ചോദ്യം ബില്ലിൽ ഒപ്പുവച്ചതിനു ശേഷം ഗവർണർ ചോദിച്ചു. അതേസമയം കെന്റകിയിലെ അമേരിക്കൻ സിവിൽ ലിബർട്ടീ യൂണിയൻ (അഇഘഡ) അടക്കമുള്ള സംഘടനകൾ കോഴ്സിനെ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. ബിൽ നിയമമായിട്ടും കെന്റക്കി ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ പാഠ്യപദ്ധതി തയാറാക്കത്തതിലുള്ള ആശങ്ക എസിഎൽയു ഭാരവാഹി ആംബർ ഡൂക്ക് പങ്കുവച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
അമേരിക്കയിലെ പബ്ലിക് സ്കൂളുകളിൽ ബൈബിൾ പഠന ക്ലാസ്; ബിൽ പ്രാബല്യത്തിൽ
11:00 PM Jul 09, 2018 | Deepika.com