യാത്രാത്തിരക്കിൽ ആശ്വാസമായി ആറു കോച്ചുള്ള ട്രെയിൻ ഓടിത്തുടങ്ങി

10:33 PM Jun 27, 2018 | Deepika.com
ബംഗളൂരു: നമ്മ മെട്രോയുടെ ആറു കോച്ചുള്ള ആദ്യ ട്രെയിൻ സർവീസ് ആരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. ബൈയപ്പനഹള്ളി മൈസൂരു റോഡ് പർപ്പിൾ പാതയിൽ കഴിഞ്ഞയാഴ്ചയാണ് ട്രെയിൻ ഓടിത്തുടങ്ങിയത്. ഇതോടെ പ്രധാനസമയങ്ങളിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനായി. അധികമായി മൂന്നു കോച്ചുകൾ കൂടി ചേർത്തതോടെ 2004 യാത്രക്കാരെ ട്രെയിനിൽ ഉൾക്കൊള്ളാനാകും. മറ്റു ട്രെയിനുകളിൽ 975 പേർക്ക് മാത്രമേ യാത്രചെയ്യാനാകൂ. ആറു കോച്ചുകളിൽ ആദ്യത്തേത് വനിതകൾക്കായി മാറ്റിവച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം 6.11ന് ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് സർവീസ് ഫ്ളാഗ്ഓഫ് ചെയ്തത്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും കേന്ദ്ര സഹമന്ത്രി ഹർദീപ് സിംഗ് പുരിയും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കെംപഗൗഡ മജെസ്റ്റിക് മെട്രോ സ്റ്റേഷൻ വരെ ഇവർ സഞ്ചരിക്കുകയും ചെയ്തു. ഇവിടെനിന്നാണ് യാത്രക്കാർക്ക് ആദ്യയാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത്.

തിങ്കൾ മുതൽ വെള്ളി വരെയാണ് ആറു കോച്ചുള്ള ട്രെയിൻ സർവീസ് നടത്തുന്നത്. ആദ്യ സർവീസ് രാവിലെ 7.24ന് ബൈയപ്പനഹള്ളിൽ നിന്ന് പുറപ്പെടും. മണിക്കൂറിൽ ഒരു സർവീസ് വീതമാണ് നടത്തുന്നത്. രാവിലത്തെ തിരക്കേറിയ മണിക്കൂറുകളിൽ എംജി റോഡിനും വിജയനഗറിനുമിടയിലും കെംപഗൗഡ മജെസ്റ്റിക്കിൽ നിന്ന് ബൈയപ്പനഹള്ളിയിലേക്കും നാലോളം ഹ്രസ്വ സർവീസുകൾ നടത്തും. വാരാന്ത്യത്തിൽ അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതിനാലാണ് ശനി, ഞായർ ദിവസങ്ങൾ ഒഴിവാക്കിയതെന്ന് ബിഎംആർസിഎൽ ഡയറക്ടർ എൻ.എം. ധോകെ അറിയിച്ചു.