കനോലി കനാലിലേക്ക് മലിന ജലം തുറന്നുവിട്ട 16 സ്ഥാപനങ്ങൾക്ക് നോട്ടീസ്

11:56 PM Nov 16, 2018 | Deepika.com
കോഴിക്കോട്: കനോലി കനാലിലേക്ക് മലിനജലം ഒഴുക്കിവിട്ട 16 സ്ഥാപനങ്ങൾക്ക് കോർപറേഷൻ നോട്ടീസ് നൽകി. കോർപറേഷൻ ആരോഗ്യ വിഭാഗം നേരിട്ട് നടത്തിയ പരിശോധനയിലാണ് മലിനജലം കനാലിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയത്.

പ്യൂർ സൗത്ത് വെജിറ്റേറിയൻ റെസ്റ്ററന്‍റ്, എആർഎം ബേക്ക്, ഹോട്ട് ആൻഡ് കൂൾബാർ, കള്ള് ഷാപ്പ് മിനി ബൈപാസ് എരഞ്ഞിപ്പാലം, കാലിക്കട്ട് ചാരിറ്റബിൾ ട്രസ്റ്റ് തിരുത്തിയാട്, ഹോട്ടൽ ചാമുണ്ടേശ്വരി പാളയം, ഹോട്ടൽ ഡീ മോഹന പാളയം, എം ഗ്രിൽ പാരഗൺ റെസ്റ്റോറന്‍റ്, ഹോട്ടൽ സീലോഡ്, റോയൽ ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ്, യാര റസ്റ്റോറന്‍റ്, ഹൈ ലൈറ്റ് ക്ലിഫ് ഡേൽ പ്ലാറ്റ്, ജയിൽ റോഡ്‌, ജില്ലാ വർത്തക മണ്ടലം ക്ലബ് ജയിൽ റോഡ്, ജെബി റസ്‌റ്റോറന്‍റ് ജയിൽ റോഡ്, ഷീന ഹോട്ടൽ പുതിയറ, ആരോഗ്യദായണി വൈദ്യശാല പുതിയറ, വരുൺ ഫാസ്‌റ്റ ഫുഡ് പുതിയറ എന്നീ സ്ഥാപനങ്ങൾക്കാണ് ഹെൽത്ത് ഇൻസ്പക്ടർമാരായ ബാബു, ഇ.ചന്ദ്രൻ, പി. സുബ്രഹ്മണ്യൻ, പി.വി. ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നോട്ടീസ് നൽകിയത്.
പരിശോധന തുടരുമെന്നും ഇത്തരത്തിൽ മലിനജലം പൊതു ജലാശയത്തിലേക്ക് ഒഴുക്കുന്നവർക്കെതിരേ മുൻസിപ്പൽ ആക്ടപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു.