+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചായത്തുതല കേരളോത്സവത്തിന് തുടക്കം

കോടഞ്ചേരി: പഞ്ചായത്തിലെ 15 മുതൽ 40 വയസു വരെയുള്ള യുവതി യുവാക്കളുടെ സർഗവാസനകളും കായിക മികവുകളും മറ്റുരക്കുന്ന കേരളോത്സവം 2023ന് തുടക്കമായി. 15 വരെ വിവിധ
പഞ്ചായത്തുതല കേരളോത്സവത്തിന് തുടക്കം
കോടഞ്ചേരി: പഞ്ചായത്തിലെ 15 മുതൽ 40 വയസു വരെയുള്ള യുവതി യുവാക്കളുടെ സർഗവാസനകളും കായിക മികവുകളും മറ്റുരക്കുന്ന കേരളോത്സവം 2023ന് തുടക്കമായി. 15 വരെ വിവിധ വേദികളിലായി നടത്തപ്പെടുന്ന കേരളോത്സവം 2023ന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം വേളംകോട് സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത്‌ലറ്റിക് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചിന്നാ അശോകൻ അധ്യക്ഷത വഹിച്ചു. ഇന്ന് പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30ന് വോളിബോൾ മത്സരവും തുടർന്ന് ഷട്ടിൽ ബാഡ്മിന്‍റൺ മത്സരവും നടക്കും.വിവിധ പ്രാദേശിക ക്ലബുകളുടെ നേതൃത്വത്തിൽ ആവേശകരമായ മത്സരങ്ങളാണ് കേരളോത്സവം 2023 ന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.

കോടഞ്ചേരി പഞ്ചായത്തിലെ ലഹരി മുക്ത കാമ്പയിനിന്‍റെ ഭാഗമായി പ്രാദേശിക സ്പോർട്സ് ക്ലബുകൾക്ക് ആവശ്യമായ കിറ്റുകൾ ഈ വർഷം തന്നെ നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് ചെമ്പകശേരി അറിയിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ ജോർജുകുട്ടി വിളക്കുന്നേൽ, ബിന്ദു ജോർജ്, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജി മുട്ടത്ത്, ലീലാമ്മ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

കൂമ്പാറ: കൂടരഞ്ഞി പഞ്ചായത്തിൽ കേരളോത്സവത്തിന് കുളിരമുട്ടിയിൽ വോളിബോൾ മത്സരത്തോടെ തുടക്കമായി.18ന് അവസാനിക്കുന്ന പരിപാടിയിൽ കല, കായിക മത്സരങ്ങൾ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കും.

പഞ്ചായത്ത്‌ പ്രസിഡന്‍റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ജോസ് തോമസ്, റോസ്‌ലി ജോസ്, പഞ്ചായത്ത് അംഗം ബോബി ഷിബു, മെമ്പർമാരായ ജെറീന റോയ്, സീന ബിജു, ബാബു മൂട്ടോളി, യൂത്ത് കോ-ഓർഡിനേറ്റർ അരുൺ കൊട്ടാരപറമ്പിൽ, തോമസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.


മുക്കം: കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവ മത്സരങ്ങൾക്ക് തുടക്കമായി. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്‍റൺ മത്സരങ്ങൾ പൂർത്തിയായി. പാസ്കോ പന്നിക്കോടിന്‍റെ ആഭിമുഖ്യത്തിൽ പന്നിക്കോട് പേൾ ഫോർട്ട് ടർഫിൽ നടന്ന മത്സരത്തിൽ 20 ഓളം ടീമുകൾ പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസൻ, മുൻ പ്രസിഡന്‍റ് വി. ഷംലൂലത്ത്, വാർഡ് മെമ്പർമാരായ കെ.ജി. സീനത്ത്, രതീഷ് കളക്കുടിക്കുന്ന്, ഹരിദാസൻ പരപ്പിൽ, മജീദ് പുതുക്കുടി, മാധവൻ കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.

ഫൈനൽ മത്സരത്തിൽ ഫൈറ്റേഴ്സ് കൊടിയത്തൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് പാസ്കോ പന്നിക്കോട് ജേതാക്കളായി. മത്സരങ്ങൾക്ക് സി. ഫസൽ ബാബു, ശ്രീതു, ലാസിം ഷാദ്, ദിൽഷൻ പുതുക്കുടി, ഷുഹൈബ് പരപ്പിൽ, ഷഫീഖ് പരപ്പിൽ, ശ്രീജേഷ്, അജ്മൽ പന്നിക്കോട്, ഷിജിൽ, നിഖിൽ, വിഷ്ണു കളക്കുടിക്കുന്ന്, ഉണ്ണി കൊട്ടാരത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.