+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയോര ഹൈവേയുടെ കൂരാച്ചുണ്ട് ടൗണിലെ വിഷയം: കിഫ്ബിക്ക് സമർപ്പിക്കാൻ തീരുമാനം

കൂരാച്ചുണ്ട്: മലയോര ഹൈവേ കടന്നു പോകുന്ന കൂരാച്ചുണ്ട് ടൗണിൽ ഹൈവേയുടെ നിർമാണത്തിനായി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് കെട്ടിട ഉടമക
മലയോര ഹൈവേയുടെ കൂരാച്ചുണ്ട് ടൗണിലെ  വിഷയം: കിഫ്ബിക്ക് സമർപ്പിക്കാൻ തീരുമാനം
കൂരാച്ചുണ്ട്: മലയോര ഹൈവേ കടന്നു പോകുന്ന കൂരാച്ചുണ്ട് ടൗണിൽ ഹൈവേയുടെ നിർമാണത്തിനായി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കെ.എം. സച്ചിൻ ദേവ് എംഎൽഎയുടെ നിർദേശമനുസരിച്ച് ജില്ലാ കളക്ടർ എ. ഗീതയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.

വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ പരമാവധി കുറച്ചുകൊണ്ട് സംരക്ഷിക്കുകയും മലയോര ഹൈവെ യാഥാർത്ഥ്യമാക്കണമെന്നും യോഗത്തിൽ തീരുമാനമായി. കെട്ടിടം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കിഫ്‌ബിയുടെ അംഗീകാരത്തിനായി അടിയന്തരമായി സമർപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റർ ദൂരം റോഡിനു ആവശ്യമായ വീതിയില്ലാത്ത ഭാഗമാണ്. 12 മീറ്റർ വീതി ലഭിക്കുന്നതിന് പല കെട്ടിടങ്ങളും ഭാഗികമായി പൊളിച്ചു മാറ്റേണ്ടതുണ്ട്. മരുതോങ്കര - ഇരുപത്തിയെട്ടാം മൈൽ മലയോര പാത വികസനത്തിനായി വിവിധ തലങ്ങളിലുള്ള സർവേകൾ പൂർത്തിയായിട്ടുണ്ട്.

പെരുവണ്ണാമൂഴി മുതൽ ഇരുപത്തിയെട്ടാംമൈൽ വരെ 15.6 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള 5.5 കിലോമീറ്റർ 31കോടി രൂപയുടെ റീച്ച് ടെൻഡർ നടപടിയിലാണ്.

ചെമ്പ്ര മുതൽ ഇരുപത്തിയെട്ടാംമൈൽ വരെ 10.1 കിലോമീറ്ററാണുള്ളത്. ഇതിൽ കുരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരം ഒഴികെ 9.3 കിലോമീറ്റർ റോഡിന് 46 കോടിയുടെ റീച്ച് ടെൻഡർ നടപടിയിലാണുള്ളത്.

ഇരുപത്തിയെട്ടാംമൈൽ മുതൽ പടിക്കൽവയൽ വരെയുള്ള 6.7 കിലോമീറ്റർ റോഡിന് 54 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. യോഗത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അസീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സ്ഥാപന ഉടമകൾ എന്നിവർ പങ്കെടുത്തു.