കേരള കോൺഗ്രസ് (സ്കറിയ തോമസ് ) സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ വീരേന്ദ്രകുമാർ പക്ഷത്തേക്ക്

12:34 AM Nov 16, 2018 | Deepika.com
മുക്കം: കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി അബ്രഹാം കുഴുമ്പിലിന്‍റെ നേതൃത്വത്തിൽ 100 ഓളം ജില്ലാ സംസ്ഥാന ഭാരവാഹികളും പ്രവർത്തകരും വിരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ലോക് താന്ത്രിക് ജനതാദളിൽ ലയിക്കുന്നു.
സംസ്ഥാന പാർട്ടികളുടെ പ്രാധാന്യം നഷ്ടപ്പെടുകയും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരേ ഒന്നിച്ച് നിന്ന് പോരാടാൻ ചെറിയ പാർട്ടികൾ ഒന്നിക്കണമെന്ന ചിന്തയുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഇരു പാർട്ടികളിലേയും സംസ്ഥാന നേതാക്കൾ മുക്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലയന സമ്മേളനം ഡിസംബർ ഒന്നിന് കൂടരഞ്ഞിയിൽ നടക്കും. എം.വി. ശ്രേയാംസ് കുമാർ, ഷേക്ക് പി. ഹാരിസ്, കെ. സുരേന്ദ്രൻ പിള്ള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. വർഗീയ ഫാസിസ്റ്റ് ശക്തികളെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുന്നതിനും ദേശീയ സംസ്ഥാന തലങ്ങളിൽ സോഷ്യലിസ്റ്റുകളുടെ ഏകീകരണവും അനിവാര്യമായ ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനം. കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്കറിയ തോമസിന്‍റെ ഏകാധിപത്യ പ്രവണതയും സംസ്ഥാന രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിന്‍റെ പ്രസക്തി അപ്രസക്തമായതും പാർട്ടി വിടൽ തീരുമാനത്തിന് കാരണമായതായും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൻ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. കുഞ്ഞാലി, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബ്രഹാം കുഴുമ്പിൽ, ടി.എം. തോമസ്, ടോമി ഉഴുനാലിൽ, വി.വി. ജോൺ എന്നിവർ പങ്കെടുത്തു.